/indian-express-malayalam/media/media_files/2025/01/03/cHvzKEO7rVEKvcIEt9bq.jpg)
ഫൊട്ടോ: ഫെയ്സ്ബുക്ക് (രമേശ് ചെന്നിത്തല)
തിരുവനന്തപുരം: മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്റെ ഗുണം കോൺഗ്രസ് പാർട്ടിക്കാണെന്ന് രമേശ് ചെന്നിത്തല. ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ല. അതിൽ ആരും ദുരുദ്ദേശ്യം കാണേണ്ടതില്ല. എൻഎസ്എസുമായുള്ള പിണക്കം തീർത്തതത് നേരിട്ടാണെന്നും ഇടനിലക്കാരില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും പ്രതിപക്ഷ നേതാവുമായി അഭിപ്രായ ഭിന്നതയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറിയത് ഹൈക്കമാൻഡ് തീരുമാന പ്രകാരമാണ്. എന്നാൽ സ്ഥാനം ഒഴിയാൻ തന്നോട് നേരിട്ട് പറയാത്തത് വിഷമമുണ്ടാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് തന്‍റെ മുന്നിലുള്ള അടുത്ത ലക്ഷ്യമെന്നും പാർട്ടി ഒറ്റക്കെട്ടായി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് നീണ്ട 11 വർഷങ്ങൾക്കുശേഷം ചെന്നിത്തല ഇന്നലെ പെരുന്നയിൽ എത്തിയത്. മന്നം ജയന്തിയിലേക്ക് പിണക്കം മറന്ന് എൻഎസ്എസ് ക്ഷണിച്ചതിനു പിന്നാലെയാണ് രമേശ് ചെന്നിത്തല എത്തിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.