scorecardresearch

നവജാത ശിശുവിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു; ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

അവശനിലയിലായ യുവതിയെ ഭര്‍ത്താവ് കണ്ടെത്തുകയും വീട്ടുടമയുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

അവശനിലയിലായ യുവതിയെ ഭര്‍ത്താവ് കണ്ടെത്തുകയും വീട്ടുടമയുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

author-image
WebDesk
New Update
baby, child, ie malayalam

Representative Image

തൊടുപുഴ: നവജാതശിശുവിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്. ഭാര്യ ഗർഭിണിയായതോ പ്രസവിച്ചതോ താൻ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ തനിക്ക് പങ്കില്ലെന്നുമാണ് ഭർത്താവിന്റെ മൊഴി. 

Advertisment

ഇന്നലെ രാത്രി പത്തരയോടെ തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം. പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്.

സംഭവം നടന്ന വീട്ടില്‍ ഒരു മാസം മുമ്പാണ് യുവതിയും കുടുംബവും താമസം തുടങ്ങിയത്. ബുധനാഴ്ച രാത്രി അവശനിലയിലായ യുവതിയെ ഭര്‍ത്താവ് കണ്ടെത്തുകയും വീട്ടുടമയുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധന നടത്തിയ ശേഷം പ്രസവിച്ചുവെന്ന വിവരം അറിയിച്ചപ്പോഴാണ് യുവതി ഗര്‍ഭിണിയായിരുന്നെന്ന് ഭര്‍ത്താവ് പോലും അറിയുന്നത്. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയിലെ ബക്കറ്റിൽ നവജാതശിശുവിന്റെ ശരീരം കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്.

ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മയെ പൊലീസ് ചോദ്യംചെയ്യുകയാണ്.

Advertisment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: