scorecardresearch

ബിന്ദു അമ്മിണി മന്ത്രിമാരെ കണ്ട് ചർച്ച നടത്തി; തൃപ്തി ദേശായിയുടെ വരവിൽ ഗൂഢാലോചന: മുല്ലപ്പള്ളി രാമചന്ദ്രൻ

ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയുടെ ചരിത്രം പരിശോധിക്കണം. കഴിഞ്ഞകാല നിലപാടുകളും രാഷ്ട്രീയ ബന്ധവും പരിശോധിക്കണമെന്നും മുല്ലപ്പള്ളി

ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയുടെ ചരിത്രം പരിശോധിക്കണം. കഴിഞ്ഞകാല നിലപാടുകളും രാഷ്ട്രീയ ബന്ധവും പരിശോധിക്കണമെന്നും മുല്ലപ്പള്ളി

author-image
WebDesk
New Update
Mullappally Ramachandran, Trupti desai, മുല്ലപ്പള്ളി രാമചന്ദ്രൻ, തൃപ്തി ദേശായി, Bindu Ammini, ബിന്ദു അമ്മിണി, Sabarimala, ശബരിമല, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ശബരിമലയിലേക്ക് തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നേരത്തെ ബിന്ദു അമ്മിണി സെക്രട്ടറിയേറ്റിലെത്തി ഉത്തരവാദിത്വപ്പെട്ട മന്ത്രിമാരെ കണ്ടതായും ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടെന്നും ഇത് എന്തിനായിരുന്നുവെന്ന് മന്ത്രിമാർ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Advertisment

ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയുടെ ചരിത്രം പരിശോധിക്കണം. കഴിഞ്ഞകാല നിലപാടുകളും രാഷ്ട്രീയ ബന്ധവും പരിശോധിക്കണം. ആക്ടിവിസം നടത്താനാണെങ്കിൽ മറ്റെന്തെല്ലാം വേദികളുണ്ടായിട്ടും ശബരിമലയിൽ പോയി നാടകം നടത്തേണ്ട കാര്യമില്ല. സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമം, ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Also Read: ബിന്ദുവിന്റെ മുഖത്തേക്ക് മുളകുപൊടി സ്‌പ്രേ ചെയ്തത് ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍, വീഡിയോ പുറത്ത്

ആർഎസ്എസും സിപിഎമ്മുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് സന്ദർശനത്തിന് പിന്നിലെന്ന് പറഞ്ഞ മുല്ലപ്പള്ളി ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

Advertisment

Also Read: ഉള്ളിയെ തൊട്ടാല്‍ കൈ പൊള്ളും; വില കുതിച്ചുയരുന്നു

തൃപ്തി ദേശായിയുടെ വരവില്‍ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. “തൃപ്തിയുടെ വരവിനു പിന്നില്‍ ഗൂഢാലോചനയില്ലേയെന്ന് സംശയമുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള മഹാരാഷ്ട്രയില്‍നിന്ന് ശബരിമലയിലേക്ക് ദര്‍ശനം നടത്താന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങുക, പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുക, തൃപ്തിയും സംഘവും എത്തിയ കാര്യം ഒരു മാധ്യമം മാത്രം അറിയുക, ആ മാധ്യമം അക്കാര്യം ലൈവായി കൊടുക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം ഗൂഢാലോചന നടന്നതായി സംശയമുണ്ട്,” കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി സ്‌പ്രേ ചെയ്ത ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകുപൊടി സ്‌പ്രേ അടിച്ചതായി ബിന്ദു അമ്മിണി നേരത്തെ ആരോപിച്ചിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്‍പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ശ്രീനാഥിനെ കസ്റ്റഡിയിലെടുത്തത്.

Mullappally Ramachandran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: