/indian-express-malayalam/media/media_files/uploads/2019/04/Motor-Vehicle-Department.jpg)
തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ചർച്ചചെയ്യാൻ ഉന്നതതല യോഗം ഇന്ന് ചേരും. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് വച്ചാണ് യോഗം ചേരുന്നത്. സംസ്ഥാന സർക്കാരുകൾക്ക് പിഴ തുക നിശ്ചയിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കേന്ദ്രം ഉത്തരവ് ഇതുവരെ ഇറക്കിയിട്ടില്ല. കേന്ദ്രത്തിന്റെ അന്തിമ നിലപാടിന് ശേഷം സംസ്ഥാനം വിജ്ഞാപനം പുറപ്പെടുവിക്കാനാണ് സാധ്യത. പിഴത്തുക കുറയ്ക്കുന്നതിന്‍റെ സാധ്യത യോ​ഗം പരിശോധിക്കും.
നിരത്തിൽ നിയമം ലംഘിക്കുന്നവരിൽ നിന്ന് വൻ പിഴ ഈടാക്കാനുള്ള മോട്ടോർ വാഹന നിയമ ഭേദഗതി ഈ മാസം തുടക്കം മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. വലിയ വിമർശനമാണ് പോക്കറ്റ് കാലിയാകുന്ന പിഴതുക നിശ്ചയിച്ചതിനെതിരെ ഉയർന്ന് വന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പിഴ തുക കുറയ്ക്കാമെന്ന നിലപാടിലേക്ക് കേന്ദ്ര ഗതാഗത വകുപ്പ് എത്തിയത്. പിഴത്തുക എത്രയെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉത്തരവായി ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ തീരുമാനിക്കാൻ സാധിക്കുകയുള്ളൂവെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പഴയ പിഴത്തുക പുനഃസ്ഥാപിക്കുന്നതിന് പകരം പുതുക്കിയ നിരക്ക് നിശ്ചയിക്കുന്നതിനാണ് സാധ്യത. ഉയര്‍ന്ന പിഴയില്‍ ഒറ്റത്തവണ ഇളവ് നല്‍കിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിർദേശം മുന്നോട്ട് വച്ചിട്ടുണ്ട്.
Also Read:പിഴ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; മോട്ടോർ വാഹന നിയമഭേദഗതിയിൽ അയഞ്ഞ് കേന്ദ്രം
നിയമം കടുത്തതോടെ റോഡിൽ നിന്നും പിഴ ഇനത്തിൽ റെക്കോർഡ് തുകയാണ് സർക്കാർ ഖജനാവിൽ എത്തിയത്. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ ഒന്ന് മുതൽ നാലാം തീയതി വരെയുള്ള ദിവസങ്ങളിൽ പിഴ ഇനത്തിൽ ലഭിച്ചത് 46 ലക്ഷം രൂപയാണ്. 1758 നിയമലംഘനങ്ങളിൽ നിന്നുമാണ് ഇത്രയും തുക ലഭിച്ചത്. നോട്ടീസ് നൽകിയ പലരും പണം അടച്ചിട്ടില്ല. അതുകൂടി എത്തുമ്പോൾ തുക ഇനിയും ഉയരും. അതായത് ഒരു ദിവസം വരുമാനം ശരാശരി ഒരു ലക്ഷം രൂപ കൂടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.