/indian-express-malayalam/media/media_files/uploads/2018/12/mb-rajesh-Shobha.jpg)
കൊച്ചി: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ പരിഹസിച്ച് എം.ബി.രാജേഷ് എംപി. ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു രാജേഷിന്റെ പരിഹാസം.
'ഭണ്ഡാരത്തിലിടാനായി മാറ്റിവച്ച തുക ഇനി സര്‍ക്കാരിലേക്ക് അടയ്ക്കാം. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സര്‍ക്കാരിലേക്ക് 25,000 രൂപ അടയ്ക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി.' രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചാനലുകളില്‍ വന്നിരുന്ന് പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങള്‍ ഉയര്‍ത്തുന്നതിനും പിഴയിട്ടിരുന്നെങ്കില്‍ ചാനലുകള്‍ക്കും ഒരു നല്ല വരുമാനമാവുമായിരുന്നു. ഇനിയും അത് ആലോചിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.
Read Also: ശോഭ സുരേന്ദ്രൻ പിഴ അടയ്ക്കണമെന്ന് ഹൈക്കോടതി, മുകളിൽ വേറെ കോടതിയുണ്ടെന്ന് ശോഭ
അതേസമയം, ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴ അടയ്ക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ടെന്ന് പറഞ്ഞ അവര്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തന്റെ തീരുമാനമെന്നും വ്യക്തമാക്കി. സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍ക്കെതിരെ കോടതിയെ സമീപിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ഹര്‍ജി ദുരുദ്ദേശ്യപരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ഭണ്ഡാരത്തിലിടാനായി മാറ്റിവച്ച തുക ഇനി സര്‍ക്കാരിലേക്കടക്കാം.പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സര്‍ക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി.ഹൈക്കോടതിയില്‍ അനാവശ്യവാദങ്ങള്‍ ഉയര്‍ത്തി കോടതിയുടെ സമയം മെനക്കെടുത്തിയതിനാണ് പിഴ. ചാനലുകളില്‍ വന്നിരുന്ന് പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങള്‍ ഉയര്‍ത്തുന്നതിനും പിഴയിട്ടിരുന്നെങ്കില്‍ ചാനലുകള്‍ക്കും ഒരു നല്ല വരുമാനമാവുമായിരുന്നു. ഇനിയും അത് ആലോചിക്കാവുന്നതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us