/indian-express-malayalam/media/media_files/uploads/2018/11/pk-firoz.jpg)
കൊച്ചി: ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിക്കെതിരെ കേസെടുക്കാന്‍ അനുമതി തേടി ഗവര്‍ണറെ സമീപിച്ചിരിക്കുകയാണെന്നും അതിനാല്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്നും ഹര്‍ജിക്കാരനായ യൂത്ത് ലീഗ് സെക്രട്ടറി പി.കെ.ഫിറോസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ജി തള്ളാന്‍ ജസ്റ്റിസ് പി.ഉബൈദ് തീരുമാനിച്ചത്.
Read Also: ബന്ധുനിയമനം: കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല
ഫിറോസ് നിയമാനുസൃതം നടപടികള്‍ സ്വീകരിക്കാതെ ഒറ്റയടിക്ക് കോടതിയെ സമീപിച്ചതില്‍ രാഷ്ട്രീയമുണ്ടെന്ന് കോടതി ആവര്‍ത്തിച്ചു. നിയമനം നിയമാനുസൃതമായിരുന്നുവെന്നും ഹർജിക്കാരൻ രാഷ്ട്രീയ പ്രേരിതമായി ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും സർക്കാർ അറിയിച്ചു.
ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ചട്ടങ്ങൾ മറികടന്ന് മന്ത്രി ജലീൽ ബന്ധു അദീപിനെ ജനറൽ മാനേജരായി നിയമിച്ചുവെന്നായിരുന്നു കേസ്. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നും ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു പരാതി.
ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് വിജിലൻസ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്റെ പരാതിയിൽ തുടര്‍നടപടി ആവശ്യമില്ലെന്ന് വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും നിലപാട്. ഇതിനു പിന്നാലെയാണ് ഫിറോസ് ഹൈക്കോടതിയെ സമീപിച്ചത്.
കെ.ടി.ജലീലിനെതിരെ ബന്ധുനിയമന കുറ്റം ആരോപിച്ച് പി.കെ.ഫിറോസ് നല്‍കിയ പരാതി വിജിലന്‍സ് ബന്ധപ്പെട്ട വകുപ്പിന് അയച്ചിരുന്നു. ഈ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന നിലപാട് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.