scorecardresearch

Kottayam Murder Case: കോട്ടയത്തെ ഇരട്ടക്കൊല: അമ്മിക്കല്ല് കൊണ്ട് വീടിന്റെ പിൻവാതിൽ തകർത്തു, കോടാലി ഉപയോഗിച്ച് അതിക്രൂരമായി ആക്രമിച്ചു

വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. കോടാലി ഉപയോഗിച്ച് അതിക്രൂരമായിട്ടാണ് ദമ്പതികളെ വെട്ടി കൊലപ്പെടുത്തിയത്

വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. കോടാലി ഉപയോഗിച്ച് അതിക്രൂരമായിട്ടാണ് ദമ്പതികളെ വെട്ടി കൊലപ്പെടുത്തിയത്

author-image
WebDesk
New Update
Vijayakumar Murder

കൊല്ലപ്പെട്ട ദമ്പതികൾ

കോട്ടയം: തിരുവാതുക്കലിൽ ദമ്പതികളെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പ്രാഥമിക നിഗമനം. വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. കോടാലി ഉപയോഗിച്ച് അതിക്രൂരമായിട്ടാണ് ദമ്പതികളെ വെട്ടി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ മൃതദേഹം വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടെത്തിയത്. ദമ്പതികളെ ആക്രമിക്കാൻ ഉപയോഗിച്ച കോടാലി വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ പിൻവാതിൽ അമ്മിക്കല്ല് ഉപയോഗിച്ച് തകർത്താണ് അക്രമി വീടിനകത്തേക്ക് കയറിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

Advertisment

കൊലപാതക കാരണം മോഷണം അല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിനുള്ളിൽ മോഷണം നടന്നതിന്റെ സൂചനയില്ല. അലമാരയോ ഷെൽഫുകളോ കുത്തിത്തുറന്നിട്ടില്ല. ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

കോട്ടയം നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ വിജയകുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്. രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. 

Advertisment

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. വീട്ടിൽ മുൻപ് ജോലിക്ക് നിന്നിരുന്നയാളാണ് പിടിയിലായ ഇതര സംസ്ഥാന തൊഴിലാളിയെന്ന് സൂചനയുണ്ട്. ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. 

Read More

Kottayam Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: