/indian-express-malayalam/media/media_files/uploads/2021/07/monsoon-fb.jpg)
ഫയല്‍ ചിത്രം
തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിലുമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദം മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ 'ജവാദ് ' ചുഴലിക്കാറ്റായി മാറി.
വിശാഖപട്ടണത്തു നിന്ന് 420 കിലോ മീറ്ററും പാരദ്വീപിൽ നിന്ന് 650 കി.മീയും ഗോപാൽപൂരിൽ നിന്ന് 530 കി.മീയും അകലെയായി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് നാളെ രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരത്തെത്താനാണ് സാധ്യത. തുടർന്ന് വടക്ക് - വടക്കു കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബർ അഞ്ചോടെ ഒഡിഷ യിലെ പുരി തീരത്ത് എത്തിച്ചേർന്നേക്കും. ശേഷം ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തേക്കു നീങ്ങാനാണു സാധ്യത. കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഡിസംബര്‍ 5: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.
- ഡിസംബര്‍ 6: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ ബംഗാൾ ഉൾക്കടൽ - അതിനോട് ചേർന്ന മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രപ്രദേശ് - ഒഡിഷ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്.
നാളെ മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും ആന്ധ്രപ്രദേശ് - ഒഡിഷ തീരങ്ങളിലും അഞ്ചാം തീയതി ബംഗാൾ ഉൾക്കടലിൻറെ മധ്യ പടിഞ്ഞാറ് ഭാഗത്തും അതിനോട് ചേർന്ന ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കൻ ആന്ധ്രപ്രദേശ് - ഒഡിഷ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റുണ്ടായേക്കും.
Also Read: തിരുവല്ലയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നു; പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.