scorecardresearch

സര്‍വകലാശാല നോമിനികളെ പിന്‍വലിച്ച നടപടി;ഗവര്‍ണര്‍ നിയമം ദുരുപയോഗിച്ചെന്ന് കാനം രാജേന്ദ്രന്‍

ഗവര്‍ണറുടെ നിര്‍ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെ അയോഗ്യരാക്കിയിരുന്നു.

ഗവര്‍ണറുടെ നിര്‍ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെ അയോഗ്യരാക്കിയിരുന്നു.

author-image
WebDesk
New Update
Kanam Rajendran, CPI

തിരുവനന്തപുരം: സര്‍വകലാശാല നോമിനികളെ പിന്‍വലിച്ച ഗവര്‍ണര്‍ നിയമം ദുരുപയോഗിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ അധികാരമില്ല. നിയമം ദുരുപയോഗിച്ചാല്‍ സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യുന്നത് ആലോചിക്കും. നിയമഭേദഗതിയെ എതിര്‍ത്താല്‍ കോടതിയെ സമീപിക്കുമെന്നും കാനം പറഞ്ഞു.

Advertisment

ഗവര്‍ണറുടെ നിര്‍ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെ അയോഗ്യരാക്കിയിരുന്നു. കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്നവര്‍ക്കെതിരെയായിരുന്നു ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 പേരില്‍ 2 പേര്‍ സെനറ്റ് യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്.ശനിയാഴ്ചമുതല്‍ ഇവര്‍ അയോഗ്യരാണെന്നു കാണിച്ച് വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ കത്തുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ സിപിഐ രംഗത്തെത്തിയത്.

Governor Kanam Rajendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: