/indian-express-malayalam/media/media_files/uploads/2019/08/Muraleedharan-Shashi-Tharoor.jpg)
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ച കോൺഗ്രസ് എംപി ശശി തരൂരിനെതിരെ കെ.മുരളീധരൻ എംപി. കോൺഗ്രസിൽ നിന്നു കൊണ്ട് മോദി സ്തുതി വേണ്ടെന്ന് മുരളീധരൻ പറഞ്ഞു. ഇനി മോദിയെ സ്തുതിക്കണം എന്നുള്ളവർക്ക് ബിജെപിയിലേക്ക് പോകാമെന്നും ഇടയ്ക്ക് മോദി സ്തുതി നടത്തിയാൽ മാത്രമേ വിമർശനം ഏൽക്കൂവെന്നാണ് ചിലരുടെ വിചാരമെന്നും മുരളീധരൻ ആഞ്ഞടിച്ചു.
ശക്തമായ മോദി വിരുദ്ധത പറഞ്ഞിട്ട് തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയതെന്ന് ആരും മറക്കണ്ടേന്നും കെ.മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read More: തരൂരിനെ തള്ളി ചെന്നിത്തല; ആരുപറഞ്ഞാലും മോദിയെ ന്യായീകരിക്കാൻ കഴിയില്ല
കേസ് ഭയന്നിട്ടാണോ ശശി തരൂർ മോദിയെ സ്തുതിക്കുന്നതെന്നും, എങ്കിൽ കേസ് കോടതിയിലാണ് നടക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു. പാര്‍ട്ടി ജനപ്രതിനിധികളാണെങ്കില്‍ പാര്‍ട്ടി നയം അനുസരിക്കണം. അല്ലാത്തവര്‍ ബിജെപിയിലേക്ക് പോവണം. താനൊക്കെ പണ്ട് പാര്‍ട്ടിക്ക് പുറത്ത് പോയി മടുത്തിട്ട് തിരിച്ച് വന്നവരാണ്. തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്നാണ് ശശി തരൂര്‍ പറഞ്ഞത്. പക്ഷെ ജനങ്ങള്‍ പഠിപ്പിച്ചോളുമെന്നും മുരളി പറഞ്ഞു.
തരൂരിനെതിരേ വിമർശനവുമായി ബെന്നി ബഹനാൻ എംപിയും രംഗത്തെത്തി. ബിജെപി നയങ്ങളെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടത്. മോദിയെ മഹത്വവല്‍ക്കരിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമല്ല. ജനാധിപത്യത്തെ കശാപ്പ് ചെയ്തയാളാണ് മോദിയെന്നും ബഹനാൻ വിമർശിച്ചു.
Read More: 'ഞാനന്നേ പറഞ്ഞതാ...'; മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കണമെന്ന് ശശി തരൂർ
കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തരൂരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ആര് പിന്തുണച്ചാലും നരേന്ദ്ര മോദിയുടെ ദുഷ്‌ചെയ്‌തികളെ ന്യായീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
“ആരു പറഞ്ഞാലും ശരി മോദിയുടെ ദുഷ്ചെയ്തികളെ അതുകൊണ്ടൊന്നും മറച്ചു വയ്ക്കാനാകില്ല. ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. നരേന്ദ്ര മോദിയുടെ ചെയ്തികൾ രാജ്യത്തെ ജനങ്ങൾക്ക് സ്വീകര്യമല്ലാത്തതാണ്,” ചെന്നിത്തല പറഞ്ഞു.
എന്നാൽ തന്നെ ആരും പഠിപ്പിക്കാൻ വരേണ്ടെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനത്തിന് തരൂരിന്റെ മറുപടി. മോദി ഒരു കാര്യമെങ്കിലും ശരിയായി ചെയ്യുമ്പോൾ അതിനെ ശരി എന്ന് പറഞ്ഞാലെ വിമർശനങ്ങളെ ജനങ്ങൾ മുഖവിലയ്‌ക്കെടുക്കൂ എന്നും തരൂർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്ന രീതി ശരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെയും മനു അഭിഷേക് സിഗ്‍വിയുടെയും അഭിപ്രായത്തിന് പിന്തതുണയുമായാണ് ശശി തരൂർ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ആറ് വർഷമായി താൻ ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നായിരുന്നു ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്. താൻ ഈ സമയം ഏറ്റവും അധികം വിമർശിക്കപ്പെടുന്ന അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയ കൂടുതൽ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.