/indian-express-malayalam/media/media_files/uploads/2018/09/ak-balan.jpg)
തിരുവനന്തപുരം: സർക്കാർ പണം അനുവദിക്കാതെ രാജ്യാന്ത്ര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) നടത്താൻ കഴിയില്ലെന്ന് മന്ത്രി എ.കെ.ബാലൻ. ചെലവ് ചുരുക്കിയാലും മൂന്നു കോടി രൂപ വേണ്ടിവരും. രണ്ടു കോടി ചലച്ചിത്ര അക്കാദമി കണ്ടെത്തും. പ്ലാൻഫണ്ടിൽനിന്നും ഒരു കോടി രൂപയെങ്കിലും വേണം. മേള നടത്തിപ്പിന്റെ കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. മുഖ്യമന്ത്രിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തുമെന്നും ബാലൻ പറഞ്ഞു.
രാജ്യാന്തര ചലച്ചിത്രമേള നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയിരുന്നു. സർക്കാർ ഫണ്ട് അനുവദിക്കാതെ മേള നടത്താനാണ് അനുമതി നൽകിയത്. മേളയ്ക്ക് അക്കാദമി പണം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മേളയുടെ ചെലവ് ചുരുക്കാമെന്ന അക്കാദമി നിർദേശത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകി. മേള മൂന്നു കോടി ചെലവിൽ നടത്താം എന്നായിരുന്നു അക്കാദമി നിർദേശം.
Read: സർക്കാർ ഫണ്ട് ഇല്ല; ഐഎഫ്എഫ്കെയ്ക്ക് മുഖ്യമന്ത്രിയുടെ പച്ചക്കൊടി
കഴിഞ്ഞ വർഷം ആറു കോടി രൂപയായിരുന്നു ചലച്ചിത്രമേളയുടെ ചെലവ്. ഇത്തവണ, മൂന്നു കോടി രൂപയ്ക്ക് ഫെസ്റ്റിവൽ നടത്താനുള്ള നിർദേശങ്ങളാണ് അക്കാദമി മുന്നോട്ട് വച്ചത്. ഒരു കോടി മാത്രം പദ്ധതി വിഹിതത്തിൽ നിന്നും എടുത്ത് ബാക്കി രണ്ട് കോടി ലഭിക്കുന്ന രീതിയിൽ ഡെലിഗേറ്റ് ഫീസ് ഉയർത്തുക, അവാർഡിനൊപ്പം പണം നൽകുന്നത് ഒഴിവാക്കുക, എന്നിങ്ങനെ ആർഭാടം കുറച്ച്, ഉള്ളടക്കത്തിൽ വ്യത്യാസമില്ലാതെ മേള നടത്താനുള്ള നിർദേശങ്ങളാണ് അക്കാദമി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്.
പ്രളയക്കെടുതിയുടെ പേരിൽ ചലച്ചിത്രോത്സവം മാറ്റിവച്ച സർക്കാർ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഏറെപ്പേർ രംഗത്തുവന്നിരുന്നു. അടൂർ ഗോപാലകൃഷ്ണനും ഡോ.ബിജുവും കൊറിയൻ സംവിധായകൻ കിം കി ഡുക്കുമെല്ലാം ചലച്ചിത്രോത്സവം റദ്ദാക്കരുത് എന്ന അഭിപ്രായവുമായി മുന്നോട്ടുവന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us