/indian-express-malayalam/media/media_files/2025/07/29/nivin-pauly-2025-07-29-11-40-17.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ചലച്ചിത്ര താരം നിവിന്‍ പോളിക്കെതിരായ വഞ്ചനാ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. 'ആക്ഷന്‍ ഹീറോ ബിജു 2' എന്ന സിനിമയുടെ പേരില്‍ രണ്ടു കോടി തട്ടിയെടുത്തെന്ന നിര്‍മാതാവ് ഷംനാസിന്റെ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസെടുത്ത കേസിലെ നടപടികളാണ് കോടതി തടഞ്ഞത്. വൈക്കം മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികൾക്കാണ് സ്റ്റേ.
നിവിന്‍ പോളി ഒന്നാം പ്രതിയും സംവിധായകന്‍ എബ്രിഡ് ഷൈന്‍ രണ്ടാം പ്രതിയുമായാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തത്. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം. സിനിമയില്‍ നിര്‍മ്മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്നും കരാര്‍ മറച്ചുവെച്ച് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റുവെന്നുമാണ് ഷംനാസിന്റെ പരാതി.
അതേസമയം, സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന ആക്ഷൻ ഹിറോ ബിജുവിന്റെ രണ്ടാം ഭാഗമായ ആക്ഷന്‍ ഹീറോ ബിജു-2 മായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഷംനാസും ഒപ്പിട്ട കരാർ പ്രകാരം സിനിമയുടെ അവകാശങ്ങളെല്ലാം നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നിവിൻ പോളിയും വൈക്കം കോടതിയെ സമീപിച്ചിരുന്നു.
Also Read: താത്ക്കാലിക വിസി നിയമനം; ഗവര്‍ണര്‍ക്കെതിരെ കേരളംസുപ്രീം കോടതിയില്‍
ഷംനാസ് ഇക്കാര്യം മറച്ചുവച്ച് ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഫിലിം ചേംബറില്‍ നിന്നും സ്വന്തമാക്കിയെന്നും ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കിയെന്നും നിവിൻ കോടതിയിൽ വാദം ഉന്നയിച്ചു. ഇക്കാര്യങ്ങൾ അന്വേഷണത്തില്‍ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Read More: കോതമംഗലത്തെ വിദ്യാര്‍ഥിനിയുടെ മരണത്തിൽ റമീസിനെ കസ്റ്റഡിയിൽ വാങ്ങാന്‍ പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us