scorecardresearch

Govindachami Escapes from Jail: ഗോവിന്ദചാമി ജയിൽചാടിയത് പുലർച്ചെ 1.15ന്; അധികൃതർ അറിഞ്ഞത് ഏഴ് മണിക്കൂറിന് ശേഷം

ജയിൽ ചാടാൻ ഗോവിന്ദചാമിയ്ക്ക് ജയിലിനുള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്

ജയിൽ ചാടാൻ ഗോവിന്ദചാമിയ്ക്ക് ജയിലിനുള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്

author-image
WebDesk
New Update
govindachamy1

ജയിൽ അധികൃതർ പുറത്തുവിട്ട ഗോവിന്ദചാമിയുടെ ഏറ്റവും പുതിയ ചിത്രം

Govindachami Escapes from Jail: കണ്ണൂർ: സൗമ്യ വധക്കേസിൽ ജീവപര്യന്തം കഠിനതടവിന്് കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്ന ഗോവിന്ദചാമി ജയിൽ ചാടിയതിൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴചയെന്ന് വിലയിരുത്തൽ. ജയിൽ വളപ്പിലെ അതീവ സുരക്ഷാസംവിധാനങ്ങളുള്ള സെല്ലിൽ നിന്നാണ് ഇയാൾ ചാടിയത്. 

Advertisment

Also Read:സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി

വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജയിൽ അധികൃതർ ഈ വിവരം അറിയുന്നത് രാവിലെ ഏഴ് മണിയോടെയാണ്. പ്രതിയെ പിടികൂടാമായിരുന്ന നിർണായക മണിക്കൂറുകളാണ് ജയിൽ അധികൃതരുടെ അനാസ്ഥ കാരണം നഷ്ടമായത്. 

സഹായം ലഭിച്ചിരുന്നോ? 

ജയിൽ ചാടാൻ ഗോവിന്ദചാമിയ്ക്ക് ജയിലിനുള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. 

Also Read: കനത്ത മഴയും കാറ്റും; നാളെ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Advertisment

അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് ഏഴടിയ്ക്ക് മുകളിൽ നീളമുള്ള മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ ജയിലിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇത്രയധികം സുരക്ഷാസംവിധാനങ്ങൾ മറികടന്ന് ഗോവിന്ദചാമിയ്ക്ക് ജയിൽ ചാടാനായതിന് മറ്റാരുടെയോ സഹായം ലഭിച്ചെന്നാണ് പോലീസിന്റെ നിഗമനം.

പോലീസിൽ അറിയിക്കാനും വൈകി

ഗോവിന്ദചാമി ജയിൽ ചാടിയ വിവരം ജയിലുദ്യോഗസ്ഥർ അറിയുന്നത് രാവിലെ അഞ്ച് മണിയോടെയാണ്. സെല്ലിനകത്ത് ഇയാളില്ലെന്ന് കണ്ട് ജയിൽ പരിസരത്ത് ഇയാളെ ഉദ്യോഗസ്ഥർ തിരഞ്ഞുനടന്നു. അപ്പോഴേക്കും കൊടുംകുറ്റവാളി ജയിലിന് പുറത്ത് കടന്ന് മണിക്കൂറുകൾ പിന്നിട്ടിരുന്നു ഏഴ് മണിയോടെയാണ് പ്രതി ജയിൽ ചാടിയെന്ന വിവരം ജയിലധികൃതർ പൊലീസിനെ അറിയിക്കുന്നത്. 

Also Read:വിപഞ്ചികയുടെ മരണം; നിതീഷിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഇതോടെയാണ് ജയിലിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. പോലീസിൽ വിവരം അറിയിക്കുന്നത് വൈകിയത് സംബന്ധിച്ച് ഇതുവരെയും ജയിൽ അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണം ഒന്നും ഉണ്ടായിട്ടില്ല. 

പഴുതടച്ച് അന്വേഷണം

ഗോവിന്ദചാമിയ്ക്ക് വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അടുത്തിടെ ഗോവിന്ദചാമിയെ ജയിലിൽ സന്ദർശിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്്. സമയം വൈകിയതിനാൽ സംസ്ഥാനം വിട്ടുപോകുവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. 

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. 

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.ഗോവിന്ദചാമിയ്ക്ക് ഒരു കൈ മാത്രമേയുള്ളൂ. ഓടുന്ന ട്രെയിനിൽ വേഗത്തിൽ ചാടികയറാനും ഇറങ്ങാനും കഴിയുന്നയാളാണ് ഇയാൾ.

Read More

ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന് തിരിച്ചറിവിന്റേത്; വൈകാരിക കുറിപ്പുമായി വിഎസിന്റെ മകൻ

Kannur Jail

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: