scorecardresearch

സ്വർണക്കടത്ത്: സ്വപ്‌നയ്ക്കു പൊലീസ് ഉന്നതരുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ്

സ്വര്‍ണം വിട്ടുനല്‍കാന്‍ കസ്റ്റംസിനോട് നിര്‍ദേശിക്കണമെന്ന്  സ്വപ്ന ഫ്‌ളാറ്റിലെത്തി എം ശിവശങ്കറിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്ന് കോടതിയെ എൻഐഎ അറിയിച്ചു

സ്വര്‍ണം വിട്ടുനല്‍കാന്‍ കസ്റ്റംസിനോട് നിര്‍ദേശിക്കണമെന്ന്  സ്വപ്ന ഫ്‌ളാറ്റിലെത്തി എം ശിവശങ്കറിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്ന് കോടതിയെ എൻഐഎ അറിയിച്ചു

author-image
WebDesk
New Update
'സ്വർണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു'; സ്വപ്‌നയുടെ മൊഴി കുരുക്കാകുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു പൊലീസിലെ ഉന്നതരുമായി ബന്ധമുെണ്ടന്ന് കസ്റ്റംസ്. പ്രത്യേക സാമ്പത്തിക കോടതിയില്‍ നൽകിയ സത്യവാങ്ങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. അതിനിടെ, സ്വര്‍ണം വിട്ടുനല്‍കാന്‍ കസ്റ്റംസിനോട് നിര്‍ദേശിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനോട് സ്വപ്ന ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു.

Advertisment

അധികാരത്തിന്റെ ഇടനാഴികളില്‍ തനിക്കു സ്വാധീനമുണ്ടെന്നു സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ടെന്നും. കേസില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതി ശ്രമിക്കുമെന്നും സ്വപ്നയടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നൽകിയ  സത്യവാങ്ങ്മൂലത്തില്‍ കസ്റ്റംസ് പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ സ്വപ്‌നയ്ക്കു നിര്‍ണായക പങ്കുണ്ട്. നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചപ്പോള്‍ മടക്കി അയക്കാന്‍ സ്വപ്ന ഇടപെട്ടത് കള്ളക്കടത്തില്‍ സ്വപ്നയുടെ പങ്കിനു തെളിവാണ്. കേസില്‍ ഓരോ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധമാണുള്ളതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള രണ്ടാം ദിവസത്തെ വാദത്തിനിടെ എന്‍ഐഎ കോടതിയെ അറിയിച്ചു. എന്നാൽ സ്വര്‍ണം വിട്ടുനല്‍കാന്‍ കസ്റ്റംസിനോട് നിര്‍ദേശിക്കണമെന്ന്  എം ശിവശങ്കറിനോട് സ്വപ്ന ഫ്‌ളാറ്റിലെത്തി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ശിവശങ്കറിന്റെ ശിപാര്‍ശയിലാണ് സ്വപ്നക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടിയതെന്നും കോടതിയെ എന്‍ഐഎ അറിയിച്ചു.

Advertisment

സ്വര്‍ണക്കടത്ത് ഗൂഡാലോചനയുടെ മുഖ്യകണ്ണിയായ സ്വപ്‌നയ്ക്ക് വിദേശത്ത് ബന്ധങ്ങളുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍ ഉയര്‍ന്ന സ്വാധീനമുണ്ടായിരുന്നു. സ്വപ്നയുടെ സഹായമില്ലാതെ കോണ്‍സുല്‍ ജനറലിന് പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല. സ്വപ്‌ന അറിയാതെ യുഎഇ കോൺസുലേറ്റിൽ ഒന്നും നടന്നിരുന്നില്ല.

കോൺസുലേറ്റിൽ നിന്നു രാജിവച്ച ശേഷവും സ്വപ്‌നയ്‌ക്ക് ആയിരം ഡോളർ വീതം പ്രതിഫലം നൽകിയിരുന്നു.  സ്വർണക്കടത്ത് കേസിൽ പങ്കെടുത്ത ഓരോരുത്തർക്കും ഓരോ തവണ കടത്തുന്നതിനും 50,000 രൂപ വീതം ലഭിച്ചിരുന്നു. സ്വര്‍ണം വിട്ടുകിട്ടണമെന്ന് സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

യു.എഇയിലേക്ക് സ്വര്‍ണം എത്തിക്കുന്നതിനു പിന്നില്‍ ആഫ്രിക്കന്‍ കള്ളക്കടത്ത് സംഘങ്ങളുണ്ടന്ന് എന്‍ഐഎ സംശയം പ്രകടിപ്പിച്ചു. സ്വര്‍ണം കടന്നുന്നതിനായി റയീസ് ടാന്‍സാനിയ സന്ദര്‍ശിച്ചിട്ടുണ്ടന്നും കോടതിയെ എന്‍ഐഎ അറിയിച്ചു. സ്വപ്‌നയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് എൻഐഎ അഡീഷണൽ സോളിസിറ്റർ ജനറൽ വിജയകുമാറാണ് ഇക്കാര്യങ്ങൾ കോടതിയിൽ അറിയിച്ചത്.

Read Also: ആള്‍ക്കൂട്ടം ഒഴിവാക്കണം; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേസമയം ആറ് ഉപഭോക്താക്കള്‍ മാത്രം

അതേസമയം, മുഴുവന്‍ കേസ് ഡയറിയും ഹാജരാക്കാതെ എന്‍ഐഎ

തെറ്റിദ്ധരിപ്പിക്കുകയാണന്ന് സ്വപ്നയുടെ അഭിഭാഷകന്‍ ആരോപിച്ചു. പൂര്‍ണ കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ അപേക്ഷ നല്‍കി. ഓരോ കടത്തിനും സ്വപ്ന ഉദ്യോഗസ്ഥര്‍ക്ക് ആയിരം ഡോളര്‍ വീതം നല്‍കിയിരുന്നതായി പ്രതിഭാഗം ചൂണ്ടിക്കാട്ടി. വിവാഹസമയത്ത് സ്വപ്‌ന അഞ്ചു കിലോ സ്വര്‍ണം അണിഞ്ഞിരുന്നതായി കാണിക്കുന്ന ചിത്രങ്ങള്‍ പ്രതിഭാഗം ഹാജരാക്കി.ജാമ്യാപേക്ഷകള്‍ വിധി പറയാനായി കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി.

സ്വർണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നാണ് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയിൽ പ്രദാനമായും വാദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌നയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്ന് കോടതിയിൽ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയെ സ്വപ്‌നയ്‌ക്ക് അറിയാം എന്നുമാത്രമാണ് കോടതിയെ അറിയിച്ചിരിക്കുന്നതെന്നും അഭിഭാഷകൻ അറിയിച്ചു.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരുടെ സ്വത്ത് കണ്ടുകെട്ടും. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റജിസ്ട്രേഷന്‍ വകുപ്പിന് കത്തുനല്‍കി. സരിത്, സ്വപ്‌ന, സന്ദീപ് എന്നിവരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ എൻഫോഴ്‌സ്‌മെന്റിന്റെ അപേക്ഷ പരിഗണിച്ച് പ്രത്യേക സാമ്പത്തിക കോടതിയാണ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.

Gold Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: