/indian-express-malayalam/media/media_files/2024/12/09/tpbkyBplEi09F3jXDsES.jpg)
വി.ശിവൻകുട്ടി
Kollam Student Death: കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി ഇതുസംബന്ധിച്ചുള്ള നിർദേശം നൽകി.
Also Read: കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു
വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവം അതീവ ദുഃഖകരമാണെന്ന് പറഞ്ഞ മന്ത്രി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഓരോ അനുഭവവും ഓരോ പാഠമാണ്. ഇതൊന്നും നോക്കാൻ ഒരു ഹെഡ്മാസ്റ്റർക്കും അധ്യാപകർക്കും കഴിയുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് അവർ സ്‌കൂളിൽ ഇരിക്കുന്നത്?- മന്ത്രി മന്ത്രി വി.ശിവൻകുട്ടി ചോദിച്ചു.
Also Read:വിട്ടുവീഴ്ച ചെയ്തത് കുഞ്ഞിന്റെ മൃതദേഹം ഇനിയും ഫ്രീസറിൽ വയ്ക്കേണ്ടതിനാലെന്ന് വിപഞ്ചികയുടെ കുടുംബം
അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ സ്‌കൂളുകൾക്കും നിർദേശം നൽകിയിരുന്നു. സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ സ്‌കൂളിൽ കളിക്കുന്നതിനിടയിലാണ് കൊല്ലം വലിയപാടം മനുവിന്റെ മകൻ മിഥുന് ഷോക്കേൽക്കുന്നത്. സ്‌കൂളിലെ സൈക്കിൾ ഷെഡിന്റെ ഷീറ്റ് മേൽക്കൂരയ്ക്ക് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോൾ, താഴ്ന്നു കിടന്നിരുന്ന കെ.എസ്.ഇ.ബി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റു കുട്ടികളാരോ ആണ് ചെരിപ്പ് എറിഞ്ഞതെന്നും പറയപ്പെടുന്നു.
Also Read:വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ ഷാർജയിൽ സംസ്‌കരിക്കും
ഷോക്കേറ്റ ഉടൻ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഥുന്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണുള്ളത്. കെഎസ്ഇബി ലൈൻ സ്‌കൂൾ കെട്ടിടത്തിന് മുകളിലൂടെ താഴ്ന്നു പോകുന്നുണ്ടെന്ന് അറിഞ്ഞതായും കോവൂർ കുഞ്ഞുമോൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
Read More
മഴ മുന്നറിയിപ്പിൽ മാറ്റം; നാലിടത്ത് റെഡ് അലർട്ട്: ജാഗ്രതാ നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.