/indian-express-malayalam/media/media_files/uploads/2023/02/kanam-rajendran.jpg)
തിരുവനന്തപുരം: ദേശീയ പാർട്ടി പദവി പിൻവലിച്ചത് സാങ്കേതികം മാത്രമാണെന്നും രാഷ്ട്രീയപ്രവർത്തനത്തിനോ സംഘടനാ പ്രവർത്തനത്തിനോ തടസമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏതെങ്കിലും ഒരു മാനദണ്ഡം വച്ച് മാത്രം ഇക്കാര്യം തീരുമാനിക്കുന്നത് ശരിയല്ല. ഈ വാദം ഞങ്ങൾ ഉന്നിയിച്ചിരുന്നു. ഇത് സാങ്കേതികമായി തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കാര്യം മാത്രമാണെന്ന് കാനം പറഞ്ഞു.
അംഗീകാരമില്ലാത്ത കാലത്തും പ്രവൃത്തിച്ച പാർട്ടിയാണ്. തുടർന്ന് സ്വീകരിക്കേണ്ട കാര്യങ്ങൾ പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും കാനം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സിപിഐ, തൃണമൂൽ കോൺഗ്രസ്, എൻസിപി എന്നിവയുടെ ദേശീയ പാർട്ടി പദവി തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കിയത്.
ബംഗാളിലും സംസ്ഥാന പാർട്ടി സ്ഥാനം നഷ്ടമായതോടെയാണ് സിപിഐ ദേശീയ പാർട്ടി അല്ലാതായത്. നിലവിൽ മണിപ്പൂരിലും, കേരളത്തിലും, തമിഴ്നാട്ടിലും മാത്രമാണ് സിപിഐക്ക് സംസ്ഥാന പാർട്ടി പദവിയുള്ളത്. നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ അംഗീകൃത സംസ്ഥാന പാർട്ടിയാണെങ്കിൽ മാത്രമെ ഒരു പാർട്ടി ദേശീയ പാർട്ടിയായി പരിഗണിക്കപ്പെടുകയുള്ളു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ കുറഞ്ഞത് നാല് സംസ്ഥാനങ്ങളില്‍ നിന്നും ആറ് ശതമാനത്തിലധികം വോട്ട് നേടണം. ലോക്‌സഭയില്‍ നാല് എംപിമാരെങ്കിലും ഉണ്ടായിരിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.