scorecardresearch

കാലവര്‍ഷക്കെടുതി; മുഖ്യമന്ത്രി നാളെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും

പിണറായി വിജയൻ നാളെ വയനാട് സന്ദർശിക്കും

പിണറായി വിജയൻ നാളെ വയനാട് സന്ദർശിക്കും

author-image
WebDesk
New Update
കാലവര്‍ഷക്കെടുതി; മുഖ്യമന്ത്രി നാളെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ചൊവ്വാഴ്ച) ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കാലവര്‍ഷം ഏറ്റവും കൂടുതല്‍ നാശം വിതച്ച വയനാട് ജില്ലയും മലപ്പുറം ജില്ലയിലെ ഭൂദാനവും പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. ഹെലികോപ്ടര്‍, റോഡ് മാര്‍ഗം എന്നിങ്ങനെയായിരിക്കും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

Advertisment

ദുരിതാശ്വാസ ക്യാംപുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്യാംപുകളിലെ ആളുകളുടെ സൗകര്യങ്ങൾ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങൾ ക്യാംപുകളിൽ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ വീടുകൾ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്തിന്റെ സാധ്യതകൾ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: സെൽഫിയെടുക്കാൻ അടുത്തെത്തിയ ആരാധികയെ തളളിമാറ്റി സൽമാൻ ഖാൻ

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിച്ചിരുന്നു. ദുരന്ത മേഖലയില്‍ നിന്ന് രാഷ്ട്രീയം പറയാനില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമാണ് രാഹുലിന്റെ പ്രതികരണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ക്യാംപ് നടത്തിപ്പും രാഹുല്‍ ഗാന്ധി വിലയിരുത്തി.

Advertisment

വയനാട്ടിൽ ഉരുൾപൊട്ടിയ പുത്തുമലയിൽ രാഹുൽ ഗാന്ധി സന്ദർശിച്ചു. ദുരന്തത്തിന്റെ തീവ്രത നേരിട്ട് മനസിലാക്കിയ രാഹുൽ ഉരുൾപൊട്ടി പാറയും മണ്ണും ഒലിച്ചെത്തിയ പ്രദേശത്ത് എത്തി. ദുരന്തഭൂമി കാണാൻ പ്രത്യേക സ്ഥലം സുരക്ഷ ജീവനക്കാർ ഒരുക്കിയിരുന്നെങ്കിലും രാഹുൽ ഇതു അവഗണിക്കുകയായിരുന്നു. വയനാട് ജില്ലാ കലക്ടർ എ.ആർ.അജയകുമാറുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Kerala Floods Pinarayi Vijayan Heavy Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: