scorecardresearch

'ഉദ്യോഗാർഥികളുടെ കാലു പിടിക്കേണ്ടത് ഈ വ്യക്തി, മുട്ടിലിഴയേണ്ടതും മറ്റാരുമല്ല'; ഉമ്മൻചാണ്ടിക്കെതിരെ പിണറായി

പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി

പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി

author-image
WebDesk
New Update
'ഉദ്യോഗാർഥികളുടെ കാലു പിടിക്കേണ്ടത് ഈ വ്യക്തി, മുട്ടിലിഴയേണ്ടതും മറ്റാരുമല്ല'; ഉമ്മൻചാണ്ടിക്കെതിരെ പിണറായി

തിരുവനന്തപുരം: പിഎസ്‌സി നിയമന വിവാദങ്ങളിൽ കണക്കുകൾ നിരത്തി മുഖ്യമന്ത്രിയുടെ പ്രതിരോധം. കരാറുകാരെ സ്ഥിരപ്പെടുത്തിയത് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിക്കാൻ കഴിയാത്ത തസ്‌തികകളിലേക്കാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇപ്പോൾ സ്ഥിരപ്പെടുത്തൽ നടന്ന തസ്‌തികകളിൽ പിഎസ്‌സി വിചാരിച്ചാലോ ആ വകുപ്പ് തന്നെ വിചാരിച്ചാലോ സ്ഥിരപ്പെടുത്തൽ സാധിക്കില്ല. ഇത്തരം വസ്‌തുതകൾ നിലനിൽക്കെ പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Advertisment

ഉദ്യോഗാർഥികൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലുപിടിച്ച വാർത്തയെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. "കഴിഞ്ഞ ദിവസം ഒരു കാലുപിടിക്കൽ രംഗം കണ്ടു. ഉദ്യോഗാർഥികൾ ആരുടെ കാലാണോ പിടിച്ചത് അദ്ദേഹം ഉദ്യോഗാർഥികളുടെ കാലിൽ വീഴുകയാണ് വേണ്ടത്. എല്ലാ കഷ്ടത്തിനും ഇടയാക്കിയത് താനാണ് എന്ന് ഉദ്യോഗാർഥികളോട് അദ്ദേഹം പറയണം. ഇതിനെല്ലാം താനാണ് ഉത്തരവാദിയെന്ന് പറയാൻ സാധിച്ചാൽ അൽപ്പം നീതി അവരോട് കാണിച്ചെന്ന് പറയാം. മുട്ടിലിഴയേണ്ടതും മറ്റാരുമല്ല," പിണറായി പറഞ്ഞു.

"നിയമന നിരോധനത്തിനു ശുപാർശ ചെയ്‌തത് ഉമ്മൻചാണ്ടി യുഡിഎഫ് കൺവീനറായിരിക്കെയാണ്. യൂണിഫോം സർവീസിലെ ലിസ്റ്റ് കാലാവധി വെട്ടിക്കുറച്ചതും യുഡിഎഫ് സർക്കാരാണ്. കോൺഗ്രസ് കേന്ദ്ര ഭരണത്തിലിരുന്നപ്പോഴാണ് ലാസ്റ്റ് ഗ്രേഡിന് നിയമനം നൽകരുതെന്ന് ശുപാർശ ചെയ്‌തത്," മുഖ്യമന്ത്രി ആരോപിച്ചു.

Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴ് ശതമാനത്തിൽ താഴെ; പരിശോധിച്ചത് 74,352 സാംപിളുകൾ

Advertisment

"നിയതമായ മാർഗങ്ങളിലൂടെയേ ജോലി നൽകാൻ സാധിക്കൂ. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പിഎസ്‌സിയെ മുൻനിർത്തി രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷം. ഇത് ഉദ്യോഗാർഥികൾ മനസിലാക്കണം. സമരത്തിൽ നിന്നു ഉദ്യോഗാർഥികൾ പിൻമാറണം. സർക്കാർ എന്നും യുവാക്കൾക്കൊപ്പമുണ്ട്,"പിണറായി പറഞ്ഞു.

പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു എന്ന ആരോപണങ്ങൾക്ക് കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷവും ഏഴ് മാസം കാലയളവില്‍ 4,012 റാങ്ക് ലിസ്റ്റുകള്‍ പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3,113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ പ്രസിദ്ധീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: രമേഷ് പിഷാരടി കോൺഗ്രസിലേക്ക്; തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല

"എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ പൊലീസിൽ 13,825 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4,791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. ഇതു തമ്മിലുള്ള വ്യത്യാസം എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയും. 2016-20 കാലയളവില്‍ എല്‍ഡിക്ലാര്‍ക്ക് 19,120 നിയമനങ്ങള്‍ നല്‍കി. 2011-16 കാലയളവില്‍ ഇത് 17,711 മാത്രമായിരുന്നു. ഈ സര്‍ക്കാര്‍ 15,7909 നിയമന ശുപാര്‍ശകളാണ് പിഎസ്‌സിക്ക് നല്‍യിട്ടുള്ളത്. 27,000 സ്ഥിരം തസ്‌തികകൾ ഉള്‍പ്പെടെ 44,000 പുതിയ തസ്‌തികകളും സൃഷ്‌ടിച്ചിട്ടുണ്ട്," മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: