/indian-express-malayalam/media/media_files/uploads/2021/04/Kerala-High-Court-1.jpg)
കൊച്ചി: ലൈംഗീക പീഡനക്കേസിൽ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റെ ചെയ്തു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കൃഷ്ണകുമാറിൻ്റെ അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബഞ്ചിൻ്റെ ഇടക്കാല ഉത്തരവ്.
സ്ഥലം മാറ്റം സിംഗിൾ ബഞ്ച് ശരിവെച്ചതിനെ തുടർന്നാണ് ജഡ്ജിയുടെ അപ്പീൽ. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ഉത്തരവിൽ അതിജീവിതയുടെ വസ്ത്രധാരണം സംബന്ധിച്ച് ജഡ്ജി നടത്തിയ പരാമർശം വിവാദമായതിനെ തുടർന്നായിരുന്നു സ്ഥലം മാറ്റം. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജിയായിരുന്നു എസ് കൃഷ്ണകുമാറിനെതിരെയായിരുന്നു നടപടിയുണ്ടായത്. കോല്ലം ലേബര്‍ കോടതിയിലേക്കാണ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്. നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ചുമതല നല്‍കുന്ന സ്ഥലത്ത് ജോലി ചെയ്യേണ്ട ഉത്തരവാദിത്വം ജഡ്ജിനുണ്ടെന്നായിരുന്നു ഹര്‍ജി തള്ളിയ കോടതി വ്യക്തമാക്കിയത്. നിയമപരമായ ഒരു അവകാശവും ഹനിക്കപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.
സിവിക് ചന്ദ്രനെതിരെ പരാതി നല്‍കിയ യുവതിയുടെ വസ്ത്രധാരണം ലൈംഗിക പ്രകോപനമുണ്ടാക്കുന്നതായിരുന്നു എന്നാണ് ജാമ്യ ഉത്തരവില്‍ പറയുന്നത്. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ചിത്രങ്ങളില്‍ ഇത് വ്യക്തമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കോടതിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.