scorecardresearch

തരൂരിനെ തള്ളി ചെന്നിത്തല; ആരുപറഞ്ഞാലും മോദിയെ ന്യായീകരിക്കാൻ കഴിയില്ല

ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല

ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല

author-image
WebDesk
New Update
Ramesh Chennithala, രമേശ് ചെന്നിത്തല, Shashi Tharoor, ശശി തരൂർ, Narendra Modi, നരേന്ദ്ര മോദി, Narendra Modi, നരേന്ദ്ര മോദി, jayaram ramesh, ശശി തരൂർ, Shashi Tharoor, Jairam Ramesh, ജയറാം രമേശ്, Congress, കോൺഗ്രസ്, IE Malayalam, ഐഇ മലയാളം, Congress Leader, Prime Minister, iemalayalm

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യായീകരിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് പിന്തുണച്ചാലും നരേന്ദ്ര മോദിയുടെ ദുഷ്‌ചെയ്‌തികളെ ന്യായീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

"ആരു പറഞ്ഞാലും ശരി മോദിയുടെ ദുഷ്ചെയ്തികളെ അതുകൊണ്ടൊന്നും മറച്ചു വയ്ക്കാനാകില്ല. ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. നരേന്ദ്ര മോദിയുടെ ചെയ്തികൾ രാജ്യത്തെ ജനങ്ങൾക്ക് സ്വീകര്യമല്ലാത്തതാണ്," ചെന്നിത്തല പറഞ്ഞു.

Read More: 'ഞാനന്നേ പറഞ്ഞതാ...'; മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കണമെന്ന് ശശി തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്ന രീതി ശരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെയും മനു അഭിഷേക് സിഗ്‍വിയുടെയും അഭിപ്രായത്തിന് പിന്തതുണയുമായാണ് ശശി തരൂർ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ആറ് വർഷമായി താൻ ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നായിരുന്നു ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്. താൻ ഈ സമയം ഏറ്റവും അധികം വിമർശിക്കപ്പെടുന്ന അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയ കൂടുതൽ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

“നിങ്ങൾക്ക് അറിയാവുന്ന പോലെ, കഴിഞ്ഞ ആറ് വർഷമായി ഞാനിതാണ് പറയുന്നത്. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കണം. അത് അദ്ദേഹം തെറ്റ് ചെയ്യുമ്പോൾ നമ്മുടെ വിമർശനങ്ങൾക്ക് കൂടുതൽ വിശ്വാസ്യത കൊണ്ടുവരും.” ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം അത്ര മോശമല്ലെന്നാണ് ജയ്റാം പറഞ്ഞത്. മോദിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാതിരിക്കുകയും അതിനെ എപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കോണ്‍ഗ്രസിന് ഗുണകരമാകില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകനായ കപില്‍ സതീഷ് കൊമ്മിറെഡിയുടെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നരേന്ദ്ര മോദിയുടെ ഭരണത്തെ എപ്പോഴും കുറ്റം പറയുന്നത് ഭാവിയില്‍ ഗുണം ചെയ്യില്ല. 2014 മുതല്‍ 2019 വരെ അദ്ദേഹം ഭരണത്തിലിരുന്ന് ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായി. അതുകൊണ്ടാണ് വീണ്ടും 30 ശതമാനം ജനങ്ങളുടെ പിന്തുണയോടെ മോദി അധികാരത്തിലെത്തിയത്. നമ്മള്‍ അത് തിരിച്ചറിയണം.”- ജയ്റാം രമേശ് പറഞ്ഞു.

നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കണം എന്നല്ല ഞാന്‍ അര്‍ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ ഭരണരീതിയെ അംഗീകരിക്കണം എന്നാണ് പറഞ്ഞത്. മോദിയെ എപ്പോഴും മോശക്കാരനാക്കി അവതരിപ്പിച്ചതുകൊണ്ട് അദ്ദേഹത്തെ നേരിടാന്‍ നമുക്ക് സാധിക്കില്ല. മോദിയുടെ ഭരണത്തില്‍ ഉണ്ടായ സാമൂഹ്യ മാറ്റങ്ങള്‍ വ്യത്യസ്തമാണെന്നും ജയ്റാം രമേശ് പറഞ്ഞു.

Narendra Modi Ramesh Chennithala Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: