/indian-express-malayalam/media/media_files/2025/02/17/FL0wFyq76pDh2jVvChg3.jpg)
റിജോ
Chalakudy Bank Robbery Accused Rijo Antony: ചാലക്കുടി: പോട്ട ഫെഡറൽ ബാങ്കിൽനിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച പ്രതി റിജോ റിമാൻഡിൽ. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കേടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇന്ന് റിജോയുമായി പൊലീസ് ബാങ്കിൽ തെളിവെടുപ്പ് നടത്തിയികുന്നു. ബാങ്ക് മാനേജർ മരമണ്ടനെന്നും കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നെന്നും റിജോ പറഞ്ഞതായി പോലീസ് അറിയിച്ചു.
ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽനിന്ന് പിന്മാറിയിരുന്നേനെയെന്നും, ബാങ്കിലെ പണം മുഴുവനായി എടുക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും പ്രതി പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം. തനിക്ക് ആവശ്യമുള്ള പണം എടുത്തശേഷമാണ് പോയതെന്നും പ്രതി പറഞ്ഞതായി പൊലീസ് കൂട്ടിച്ചേർച്ചു.
ബാങ്കിൽനിന്ന് മോഷ്ടിച്ച 15 ലക്ഷത്തിൽ, 12 ലക്ഷം രൂപ റിജോയുടെ വീട്ടിലെ കിടപ്പുമുറിയിലെ ഷെൽഫിൽനിന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. റിജോ സുഹൃത്തിന് കടം വീട്ടിയ 2.9 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാൻ ഉപയോ​ഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതി നേരത്തെ കവർച്ച ആസൂത്രണം ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. പോട്ട ശാഖയിൽ പലവിധ ആവശ്യത്തിനായി പ്രതി മുൻപ് വന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കവർച്ചയ്ക്ക് 4 ദിവസം മുൻപും ബാങ്കിലെത്തിയിരുന്നു. ഈ സമയത്താണ് ഉച്ചയ്ക്ക് ബാങ്കിൽ ജീവനക്കാർ കുറവാണെന്നും ആ സമയം കവർച്ചയ്ക്കായി തിരഞ്ഞെടുക്കാമെന്നും തീരുമാനിച്ചത്. കവർച്ചയ്ക്കുശേഷം സഞ്ചരിക്കാനായി കൃത്യമായ റൂട്ട് മാപ്പ് പ്രതി തയ്യാറാക്കിയിരുന്നതായും പൊലീസ് പറഞ്ഞു.
കവർച്ച നടത്തി കടന്നുകളഞ്ഞ റിജോയെ ഇന്നലെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മോഷണം നടന്ന് മൂന്നാം ദിവസം, സ്വന്തം വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബാങ്കിൽ മോഷണം നടന്നത്. ബൈക്കിലെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി മോഷണം നടത്തുകയായിരുന്നു. 15 ലക്ഷം രൂപയാണ് പ്രതി കൗണ്ടറിൽ നിന്ന് കൈക്കലാക്കിയത്.
Read More
- ശശി തരൂർ സെൽഫ് ഗോൾ നിർത്തണം, പാർട്ടിക്ക് വിധേയനാകണം; തുറന്നടിച്ച് കെ.മുരളീധരൻ
- ചാലക്കുടി ബാങ്ക് കവർച്ച; മോഷണ ശേഷം പ്രതി മൂന്നു തവണ വസ്ത്രം മാറി, നിർണായകമായത് ഷൂസിന്റെ നിറം
- നിമിഷ പ്രിയയുടെ മോചനം; യമനുമായി ചർച്ച നടക്കുന്നതായി സ്ഥിരീകരിച്ച് ഇറാൻ
- 'ലേഖനം വായിച്ച ശേഷം അഭിപ്രായം പറയണം': നിലപാടിൽ ഉറച്ച് തരൂർ; തള്ളി മുസ്ലിം ലീഗ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us