/indian-express-malayalam/media/media_files/uploads/2019/09/ldf-01.jpg)
തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അഞ്ച് മണ്ഡലങ്ങളിലും പുതുമുഖങ്ങളാണ് മത്സരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത് ജനവിധി തേടുമ്പോള്‍, മഞ്ചേശ്വരത്ത് സി.കെ.കുഞ്ഞമ്പുവിന് പകരം ശങ്കര്‍ റായ് മത്സരിക്കും.
സി പി ഐ എം ജില്ലാ കമ്മിറ്റി അംഗമാണ് ശങ്കർ റായ്. പുത്തിഗെ സിവിഷനിൽ നിന്ന് ജില്ലാ പഞ്ചാകത്തംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ബാഡൂർ എ എൽ പി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു. യക്ഷഗാന, തുളു, കന്നഡ നാടകം മേഖലകളിൽ സജീവമായി 41 വർഷമായി പ്രവർത്തിക്കുന്നു.
എറണാകുളത്ത് അഡ്വ.മനു റോയ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മത്സരിക്കുക. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.എം.റോയിയുടെ മകനാണു മനു റോയ്. അരൂരില്‍ മനു സി.പുളിക്കല്‍, കോന്നിയില്‍ കെ.യു.ജനീഷ് കുമാര്‍ എന്നിവരും മത്സരിക്കും. അഞ്ച് പേരും ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
Read More: നാലിടത്ത് സ്ഥാനാര്‍ത്ഥികളായി; ഒരുക്കങ്ങള്‍ വേഗത്തിലാക്കി ഇടത് മുന്നണി
സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് സാമുദായിക ഘടകങ്ങള്‍ പരിഗണിച്ചല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21നാണു നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണു തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 നാണു ഫലപ്രഖ്യാപനം.
നിലവില്‍ അരൂര്‍ മണ്ഡലം മാത്രമാണു സിപിഎമ്മിന്റെ കൈവശമുള്ളത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു നാല് മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു വിജയം. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം മറികടക്കാന്‍ എല്‍ഡിഎഫിനും സിപിഎമ്മിനും ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.