/indian-express-malayalam/media/media_files/uploads/2019/10/Kodiyeri-and-Kodikkunnil.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി ധാരണയുണ്ടെന്നു കോണ്‍ഗ്രസ്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അടക്കം ഇത് പ്രകടമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും ആരോപിച്ചു.
സിപിഎം-ബിജെപി ധാരണയെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ പോലും അതിനെ നിഷേധിക്കുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് സജ്ജമാണെന്നും കെപിസിസി ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൊടിക്കുന്നില്‍ പറഞ്ഞു. യുവാക്കളെ മത്സരരംഗത്തിറക്കാൻ കോൺഗ്രസിനെ കണ്ടാണ് സിപിഎം പഠിച്ചതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങളെ തള്ളി സിപിഎം രംഗത്തെത്തി. കേരളത്തിൽ കോ-ലീ-ബി അവിശുദ്ധ സഖ്യമുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയായി സിപിഎം പറയുന്നത്.
വട്ടിയൂർക്കാവിൽ ബിജെപി-സിപിഎം ധാരണയുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് പറഞ്ഞു. വോട്ട് കച്ചവടം നടത്തേണ്ട ആവശ്യം എൽഡിഎഫിനില്ലെന്നും തന്നെ പലരും വ്യക്തിഹത്യ ചെയ്യുന്നുണ്ടെന്നും വി.കെ.പ്രശാന്ത് പറഞ്ഞു.
Read Also: 2021 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുക ശബരിമല നിയമനിർമാണം: രമേശ് ചെന്നിത്തല
ഉപതിരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികളുമായി മുന്നണികൾ മുന്നോട്ടുപോകുകയാണ്. മണ്ഡലം കൺവെൻഷനുകളാണ് വിവിധ മുന്നണികൾ ഇപ്പോൾ നടത്തുന്നത്. മുതിർന്ന നേതാക്കളെയടക്കം പങ്കെടുപ്പിച്ച് കോൺഗ്രസ് പൊതുയോഗം നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിയാണ് ഏറ്റവും അവസാനം സ്ഥാനാര്‍ഥികള പ്രഖ്യാപിച്ചത്. ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ എല്‍ഡിഎഫ് പ്രചാരണ രംഗത്ത് ബഹുദൂരം മുന്‍പിലാണ്. യുഡിഎഫും പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകുന്നു. ഒക്ടോബര്‍ 21 നാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ 24 ന് വോട്ടെണ്ണല്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.