scorecardresearch

ബിനോയ് കുരുക്കില്‍; കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും ബിനോയിയുടെ പേര്

ബിനോയ് കോടിയേരി സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും

ബിനോയ് കോടിയേരി സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും

author-image
WebDesk
New Update
സമയമായിട്ടില്ല: ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകാതെ ബിനോയിയുടെ ഒളിച്ചുകളി

മുംബൈ: പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിനോയിക്കെതിരെ പരാതി ഉന്നയിച്ച യുവതിയുടെ കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേര് ബിനോയ് എന്നാണ്. കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ബിനോയിക്കെതിരെ കുരുക്ക് മുറുകുകയാണ്.

Advertisment

Read Also: ബിനോയ് എവിടെ?; തിരച്ചില്‍ ശക്തമാക്കി കേരള പൊലീസ്

ഗ്രേറ്റര്‍ മുംബൈയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലാണ് ജനനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010 ലാണ് സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനനസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അതേസമയം, ബിനോയ് കോടിയേരി സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. നിലവില്‍ ബിനോയ് കോടിയേരിക്കായുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്. ബിനോയ് എവിടെയാണ് ഒളിവിലുള്ളതെന്ന് ഇതുവരെ പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല.

Read Also: അത് ‘വേ’ ഇത് ‘റെ’; ബിനോയ് വിഷയത്തില്‍ കോടിയേരിക്കെതിരെ തിരിഞ്ഞാല്‍ പ്രതിരോധിക്കുമെന്ന് സിപിഎം

ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത് ഇനിയും വൈകാനാണ് സാധ്യത. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. അതേസമയം, ബിനോയ് ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് യാതൊരു സൂചനകളും ലഭിച്ചിട്ടില്ല.

Advertisment

ബിനോയ് കോടിയേരിയെ വെട്ടിലാക്കി പാസ്പോർട്ട് രേഖകൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. പരാതിക്കാരിയായ യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. 2014ൽ പുതുക്കിയ പാസ്പോർട്ടിലാണ് ബിനോയിയുടെ പേരുള്ളത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിക്കൊപ്പം ഈ രേഖകളും പരാതിക്കാരി നൽകിയിട്ടുണ്ട്.  2004ൽ എടുത്ത പാസ്പോർട്ട് 2014ൽ പുതുക്കിയപ്പോഴാണ് രണ്ടാം പേരായി ഭർത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന് ചേർത്തിരിക്കുന്നത്. എന്നാൽ പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ചേർക്കാൻ രേഖകളുടെ ആവശ്യമില്ല. യുവതിക്ക് പണം നൽകിയതിന് തെളിവായി ബാങ്ക് രേഖകളും പുറത്ത് വന്നിട്ടുണ്ട്.

പീഡനക്കേസില്‍ ആരോപണ വിധേയനായ തന്റെ മകന്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം ബിനോയിക്കു മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വിവാദങ്ങൾ ആരംഭിച്ചതിന് ശേഷം മകനെ കണ്ടിട്ടില്ലെന്നും മകൻ എവിടെയാണെന്ന് തനിക്കറിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി ഇടപെടേണ്ട പ്രശ്നമല്ല ഇതെന്നും, കുറ്റാരോപിതരെ സംരക്ഷിക്കേണ്ട നിലപാടല്ല പാർട്ടിയുടേതെന്നും സ്വന്തം ചെയ്തികളുടെ ഫലം കുറ്റം ചെയ്തവർ തന്നെ അനുഭവിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

Binoy Kodiyeri Kodiyeri Balakrishnan Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: