scorecardresearch

ബാർ കോഴ: രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിനു സ്‌പീക്കറുടെ അനുമതി

ലീഗ് എംഎൽഎ കെ.എം.ഷാജിക്കെതിരായ വിജിലൻസ് അന്വേഷണത്തിനും സ്‌പീക്കർ അനുമതി നൽകിയിട്ടുണ്ട്

ലീഗ് എംഎൽഎ കെ.എം.ഷാജിക്കെതിരായ വിജിലൻസ് അന്വേഷണത്തിനും സ്‌പീക്കർ അനുമതി നൽകിയിട്ടുണ്ട്

author-image
WebDesk
New Update
Ramesh Chennathala, രമേശ് ചെന്നിത്തല, statement on rape, വിവാദ പ്രസ്താവന, controversy statement, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം നടത്താൻ സ്‌പീക്കർ അനുമതി നൽകി. രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിനാണ് സ്‌പീക്കറുടെ അനുമതി തേടിയത്. രഹസ്യ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വിജിലന്‍സ് സര്‍ക്കാരിനോട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സ്‌പീക്കറുടെ അനുമതി തേടിയത്.

Advertisment

ബാർകോഴക്കേസിൽ കഴിഞ്ഞ ആഴ്‌ചയാണ് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണത്തിനു അനുമതി നൽകിയത്. ചെന്നിത്തല കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകുകയായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണത്തിനു അനുമതി. കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലൻസ് ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

Read Also: രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്‌ക്കും മുൻ എക്സൈസ് മന്ത്രി കെ.ബാബു, മുൻ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ചെന്നിത്തലയ്‌ക്ക് ഒരു കോടി രൂപ നൽകിയെന്നാണ് ബിജു രമേശ് പറഞ്ഞത്.

Advertisment

ലീഗ് എംഎൽഎ കെ.എം.ഷാജിക്കെതിരായ വിജിലൻസ് അന്വേഷണത്തിനും സ്‌പീക്കർ അനുമതി നൽകിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഷാജിക്കെതിരെ അന്വേഷണം. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിലാണ് ഇന്ന് സ്‌പീക്കർ തീരുമാനമെടുത്തത്.

Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: