/indian-express-malayalam/media/media_files/2025/08/18/amobeic-01-2025-08-18-08-25-41.jpg)
പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് പിന്നാലെ വയനാട്ടിലും അമീബിക് മസ്തിഷ്ക ജ്വരംറിപ്പോർട്ട് ചെയ്തു. ബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ, കോഴിക്കോട് മെഡിക്കൽ കോളേജ്, മാതൃശിശു വിഭാഗങ്ങളിലായി ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി.
Also Read:അമീബിക് മസ്തിഷ്ക ജ്വരം; താമരശ്ശേരിയിൽ മരിച്ച ഒൻപത് വയസുകാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം മലപ്പുറം കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ ഓമശ്ശേരിയിൽ നിന്നുള്ള മൂന്നു മാസം പ്രായമുള്ള ഒരു കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലാണ്.
രോഗം ബാധിച്ച് മരണപ്പെട്ട താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ സ്വദേശിനി അനയയുടെ ഏഴ് വയസ്സുള്ള സഹോദരൻ, മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുകാരി, മലപ്പുറം പുല്ലിപറമ്പ സ്വദേശിയായ 49 കാരൻ, അന്നശ്ശേരി സ്വദേശിയായ 31 കാരൻ എന്നിവരും നിലവിൽ ചികിത്സയിലുണ്ട്. അനയയുടെ മറ്റൊരു സഹോദരനും രോഗലക്ഷണങ്ങളോടെ ചികിത്സയിലാണെന്നും, പരിശോധനാഫലം ഉടൻ ലഭ്യമാവുമെന്നും ഡിഎംഒ കെ.കെ. രാജാറാം അറിയിച്ചു.
Also Read:സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് 11 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട്ചെയ്തതിന് പിന്നാലെ വയനാട്ടിലും മുൻകരുതലുകൾ ശക്തമാക്കി. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആളുകളിൽ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
Also Read:വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ
മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
Read More: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി; കോൺഗ്രസ് നേതാക്കൾ രണ്ട് തട്ടിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us