scorecardresearch

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; സ്പീക്കർക്ക് റിപ്പോര്‍ട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിന്റെയും എഫ്ഐആറിന്റെയും വിവരങ്ങള്‍ സ്പീക്കർക്ക് കൈമാറും

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിന്റെയും എഫ്ഐആറിന്റെയും വിവരങ്ങള്‍ സ്പീക്കർക്ക് കൈമാറും

author-image
WebDesk
New Update
Rahul Mamkootathil, mamkootathil, KSU, Youth Congress

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ കേസിന്റെ വിവരം ക്രൈംബ്രാഞ്ച് നിയമസഭാ സ്പീക്കറെ അറിയിക്കും. കേസിന്റെ റിപ്പോർട്ട് ഇന്ന് സ്പീക്കർക്ക് സമർപ്പിക്കുമെന്നാണ് വിവരം. നിയസഭാ സമ്മേളനം ഈ മാസം 15 -ന് നടക്കാനിരിക്കെയാണ് നീക്കം. രാഹുൽ പ്രതിയായ കേസിന്റെയും എഫ്ഐആറിന്റെയും വിവരങ്ങള്‍ കൈമാറും.

Advertisment

സ്ത്രീകളെ നിരന്തരം ശല്യം ചെയ്‌തെന്ന വകുപ്പു ചുമത്തിയാണ് കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഡിജിപിക്കും വിവിധ സ്റ്റേഷനകളിലും ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

Also Read: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; പരാതിക്കാരുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയവരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. വരും ദിവസങ്ങളിലായി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്. ഓൺലൈനിലടക്കം ഉയർന്ന ആരോപണങ്ങളും ശബ്ദസന്ദേശങ്ങളും പരിശോധിക്കാനും പരാതിക്കാരെ സമീപിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം എന്നാണ് വിവരം.

Advertisment

Also Read: ലുലു ഗ്രൂപ്പിന്റെ വഴി തടഞ്ഞ കർഷകൻ; മുകുന്ദന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നത്. ഡിവൈഎസ്‌പി ഷാജിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് സൈബര്‍ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സന്ദേശങ്ങളുടെയും കോളുകളുടെയും ആധികാരികത സംബന്ധിച്ചുള്ള വിവരങ്ങൾ തിരിച്ചറിയാനാണ് അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More: അമീബിക് മസ്തിഷ്കജ്വരം: 3 മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയും മരിച്ചു

Speaker Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: