scorecardresearch

വിജയ് ബാബുവിനെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ; വാദം നാളെയും തുടരും

നടി പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്കു കടന്നിരുന്നു. 39 ദിവസം വിദേശത്തു കഴിഞ്ഞ വിജയ് ബാബു ഈ മാസം ഒന്നിനാണു കൊച്ചിയില്‍ തിരിച്ചെത്തിയത്

നടി പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്കു കടന്നിരുന്നു. 39 ദിവസം വിദേശത്തു കഴിഞ്ഞ വിജയ് ബാബു ഈ മാസം ഒന്നിനാണു കൊച്ചിയില്‍ തിരിച്ചെത്തിയത്

author-image
WebDesk
New Update
Vijay Babu, actor, ie malayalam

Photo: Facebook/ Vijay Babu

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ. ഉഭയസമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്ന പ്രതിയുടെ വാദം നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ ചുണ്ടിക്കാട്ടി.

Advertisment

ബലാൽസംഗം ചെയ്തെന്ന് ഇരതന്നെ പറയുമ്പോൾ വിശ്വാസത്തിലെടുക്കേണ്ടി വരുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് കോടതി പരിശോധിച്ചു. വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യഹർജി ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് പരിഗണിക്കുന്നത്.

കേസിൽ വിശദമായ വാദം ചൊവ്വാഴ്ചയും തുടരും. വിജയ് ബാബുവിനെതിരെ നടിയെ പീഡിപ്പിച്ച കേസും നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. രണ്ടു കേസുകളിലും വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു.

Advertisment

അന്വേഷണവുമായി സഹകരിക്കുന്ന വിജയ് ബാബു പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുള്ളതെന്ന മൊഴിയാണ് ആവർത്തിക്കുന്നത്. നടിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് നാല്‍പ്പതോളം പേരുടെ മൊഴി പൊലീസ് ശേഖരിച്ചു കഴിഞ്ഞു. വിജയ് ബാബുവിനെതിരെ മറ്റു ചില തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്‌ലാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനു വിജയ് ബാബുവിനെതിരെ ഐ ടി നിയമപ്രകാരം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.

നടി പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്കു കടന്നിരുന്നു. 39 ദിവസം വിദേശത്തു കഴിഞ്ഞ വിജയ് ബാബു ഈ മാസം ഒന്നിനാണു കൊച്ചിയില്‍ തിരിച്ചെത്തിയത്. ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനു പിന്നാലെയായിരുന്നു ഇത്.

Read More: വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച വരെ തുടരും

Kerala High Court Vijay Babu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: