/indian-express-malayalam/media/media_files/b3I1YFeFqfvek9KzgHXZ.jpg)
സിദ്ദിഖ്
ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി. അടുത്ത ആഴ്ച ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വാദം മറ്റൊരു ദിവസം കേൾക്കണമെന്ന സിദ്ദിഖിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും.
ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ വാദം നിലനിൽക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുന്നുവെന്നും, പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിനെതിരെ സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലായിരുന്നു സിദ്ദിഖ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്. തനിക്കെതിരെ മാധ്യമ വിചാരണയ്ക്കുള്ള അവസരം പൊലീസ് സൃഷ്ടിക്കുകയാണെന്നും, മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ലാ താനെന്നും സിദ്ദിഖ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. യുവ നടിയാണ് പരാതി നൽകിയത്. 2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററിൽ സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.