/indian-express-malayalam/media/media_files/uploads/2023/06/Jailer-sets.jpg)
Sunpictures/Twitter
രജനീകാന്തിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യൻ താരം തമന്ന. നെൽസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ജയിലറി'ലായിരിക്കും തമന്നയും രജ്നികാന്തും ഒന്നിച്ചെത്തുന്നത്.
"സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഞാൻ. ജയിലറിന്റെ സെറ്റിൽ ചെലവിട്ട ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്. ഭൗതീക ജീവിതത്തിലെ ചിന്തകളടങ്ങിയ ഒരു പുസ്കതകമാണ് എനിക്ക് അദ്ദേഹം സമ്മാനിച്ചത്. അതിൽ സാറിന്റെ ഓട്ടോഗ്രാഫുമുണ്ടായിരുന്നു," എ എൻ ഐ യോട് തമന്ന തന്റെ സന്തോഷം പങ്കുവച്ചു. ആഗസ്റ്റ് 10 നാണ് 'ജയിലറി'ൽ തിയേറ്ററുകളിലെത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായ ശേഷം അതു ആഘോഷമാക്കുന്ന രജനീകാന്ത്, തമന്ന, സംവിധായകൻ നെൽസൻ, ജാഫർ സാദ്ദിഖ് എന്നിവരുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'ജെയിലർ ഷൂട്ടിങ്ങ് റാപ്പ്ഡ്' എന്ന് എഴുതി കേക്ക് മുറിക്കുന്ന താരങ്ങളെയാണ് ചിത്രത്തിൽ കണ്ടത്. 'ജെയിലറിന്റെ ചിത്രീകരണം കഴിഞ്ഞു, ഇനി തിയേറ്ററിൽ കാണാം' എന്നാണ് പ്രൊഡക്ഷൻ ബാനറായ സൺ പിക്ച്ചേഴ്സ് ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്.
രജനീകാന്തിന്റെ 169-ാമത് ചിത്രമാണ് ജയിലർ. താരം തന്നെയായിരിക്കും ജയിലറുടെ വേഷത്തിലെത്തുക. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനീകാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജയിലറിലെ മോഹൻലാലിന്റെ റെട്രോ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ജാക്കി ഷ്റോഫ്, ഡോക്ടർ ശിവ രാജ്കുമാർ, രമ്യ കൃഷ്ണ, യോഗിബാബു, വസന്ത് രവി, വിനായകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. വിജയ് ചിത്രം ബീസ്റ്റിനു ശേഷം നെൽസൺ ഒരുക്കുന്ന ചിത്രമാണ് ജയിലർ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.