scorecardresearch

പമ്പിൽ ജോലി കിട്ടിയതല്ല, ഇതാണ് സാഹചര്യം; വീഡിയോയുമായി മനോജ് കെ ജയൻ

'ഹൈലി ഇൻ‌ഫ്ലമബിൾ' എന്ന അടിക്കുറിപ്പോടെ ഷെയർ ചെയ്ത വീഡിയോ ആണ് ശ്രദ്ധ നേടുന്നത്

'ഹൈലി ഇൻ‌ഫ്ലമബിൾ' എന്ന അടിക്കുറിപ്പോടെ ഷെയർ ചെയ്ത വീഡിയോ ആണ് ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Manoj K Jayan| Manoj K Jayan latest news|മനോജ് കെ ജയൻ

മനോജ് കെ ജയൻ

പമ്പിൽ പെട്രോൾ അടിക്കുന്ന മനോജ് കെ ജയൻ. ഇതെന്താണ് സംഭവമെന്ന് ആദ്യമൊന്നു സംശയിക്കും. മനോജ് തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്താണ് ഈ വീഡിയോയുടെ പിന്നിലെ സാഹചര്യമെന്നും വീഡിയോയിൽ മനോജ് കെ ജയൻ ദുരീകരിക്കുന്നുണ്ട്.

Advertisment

"പമ്പിൽ ജോലി കിട്ടിയതല്ല, ലണ്ടനിൽ വന്നാൽ ഇതൊക്കെ നമ്മൾ ചെയ്തേ പറ്റൂ," സോറി എന്നാണ് താരം പറയുന്നത്.

മൂന്നര പതിറ്റാണ്ടിലേറെ മലയാളസിനിമയിൽ സജീവമായി തുടരുന്ന താരങ്ങളിൽ ഒരാളാണ് മനോജ് കെ ജയൻ. 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെയായിരുന്നു മനോജ് കെ ജയന്റെ അരങ്ങേറ്റം. 1987-ൽ റിലീസായ എൻ്റെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിൻ്റെ തുടക്കം. മാമലകൾക്കപ്പുറത്ത് എന്ന സിനിമയിൽ പ്രധാന കഥാപാത്രം ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. 1992ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് ശ്രദ്ധേയനാവുന്നത്.

പെരുന്തച്ചൻ (1990), സർഗ്ഗം എന്നീ ചിത്രങ്ങൾ മനോജ് കെ ജയന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി. സർഗ്ഗത്തിലെ അഭിനയത്തിന് 1992ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. തുടർന്നിങ്ങോട്ട് ഒട്ടേറെ സിനിമകളിൽ നായകനായും ഉപനായകനായും വില്ലനായും തിളങ്ങി. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളിലെ വേഷവും ശ്രദ്ധ നേടി.

Advertisment

മണിരത്നം സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി അഭിനയിച്ച ദളപതി എന്ന ചിത്രത്തിലൂടെയായിരുന്നു മനോജിന്റെ തമിഴ് സിനിമയിലെ അരങ്ങേറ്റം. തമിഴിലും തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2000ൽ നടി ഉർവ്വശിയെ വിവാഹം ചെയ്തെങ്കിലും 2008ൽ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തിൽ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മിയാണ് മകൾ. 2011ൽ മനോജ് പുനർവിവാഹിതനായി. ഭാര്യ ആശ. അമൃത് എന്നൊരു മകനുമുണ്ട്.

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: