/indian-express-malayalam/media/media_files/2025/08/17/kanakavayal2-2025-08-17-19-21-12.jpg)
കളങ്കാവൽ പുതിയ പോസ്റ്റർ പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നി​ഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
Also Read:എന്താണ് ഈ കളങ്കാവൽ?
ചിത്രത്തിൻ്റെതായി ഇതിന് മുമ്പ് പുറത്ത് വന്ന സ്റ്റിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
Also Read:'ആ ചിരിയിലുണ്ട് എല്ലാം;' കളങ്കാവൽ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്.ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
Also Read:ഫഹദിന്റെ മാരീസന്‍ ഒടിടിയിലേക്ക്; എവിടെ കാണാം?
ഫൈസൽ അലി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് മുജീബ് മജീദാണ്. പ്രവീൺ പ്രഭാകർ എഡിറ്റിങ് നിർവഹിക്കുന്ന കളങ്കാവലിൽ മമ്മൂട്ടി ഗ്രേ ഷെഡിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
/filters:format(webp)/indian-express-malayalam/media/media_files/2025/08/17/kanakavayal-2025-08-17-19-25-04.jpg)
ചിത്രത്തിൻറെ പ്രഖ്യാപനം മുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തിലെ മമ്മുട്ടിയുടെ ലൂക്കാണ് ഏറെ ശ്രദ്ധ നേടിയത്. ക്രൈം ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര ഭാഗമാകുമെന്നാണ് റിപ്പോർട്ട്. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന​ ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ.
Read More: വാരാന്ത്യം ഒടിടിയിൽ കാണാം, ഏറ്റവും പുതിയ 5 ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us