scorecardresearch

IFFK 2018: മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍ 'സുഡാനി ഫ്രം നൈജേരിയ', 'ഇ മ യൗ'

IFFK 2018: മേളയുടെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കുള്ള സിനിമകളും തെരെഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടു സിനിമകളാണ് ഈ വിഭാഗത്തില്‍

IFFK 2018: മേളയുടെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കുള്ള സിനിമകളും തെരെഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടു സിനിമകളാണ് ഈ വിഭാഗത്തില്‍

author-image
WebDesk
New Update
കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Kerala Film Festival IFFK 2018 Malayalam Cinema Today Competition Section

IFFK 2018: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്ക് മലയാള ചലച്ചിത്രങ്ങളായ സകരിയ മുഹമ്മദ്‌ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജേരിയ', ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ഇ മ യൗ' എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.

Advertisment

ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയുടെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കുള്ള സിനിമകളും തെരെഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടു സിനിമകളാണ് ഈ വിഭാഗത്തില്‍.

publive-image

പി കെ ബിജുക്കുട്ടന്റെ 'ഓത്ത്', സൗബിന്‍ ഷാഹിറിന്റെ 'പറവ', ജയരാജിന്റെ 'ഭയാനകം', ഉണ്ണികൃഷ്ണന്‍ ആവളയുടെ 'ഉടലാഴം', ആഷിക് അബുവിന്റെ 'മായനദി', വിനു എ കെയുടെ 'ബിലാത്തിക്കുഴല്‍', വിപിന്‍ വിജയുടെ 'പ്രതിഭാസം', ബി അജിത്കുമാറിന്റെ 'ഈട', ബിനു ഭാസ്കറിന്റെ 'കോട്ടയം', സുമേഷ് ലാലിന്‍റെ 'ഹ്യൂമന്‍സ് ഓഫ് സംവന്‍', ഗൗതം സൂര്യയുടെ 'സ്ലീപ്‌ലെസ്സ്ലി യുവേര്‍സ്', വിപിന്‍ രാധാകൃഷ്ണന്റെ 'ആവേ മരിയ' എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്.

സംവിധായകന്‍ സിബി മലയില്‍ അധ്യക്ഷനായ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ജോര്‍ജ് കിത്തു, ഫാറൂഖ് അബ്ദുല്‍ റഹ്മാന്‍, ഡോ. ടി അനിതാ കുമാരി, ഡോ. വി മോഹനകൃഷ്ണന്‍ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍. പതിനാലു ചിത്രങ്ങളില്‍ പത്തെണ്ണവും നവാഗത സംവിധായകരുടെതാണ്.

Advertisment

Read More: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍ 13 വരെ

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേള ഏഴു ദിവസമായി കുറച്ചാണ് ഈ വര്‍ഷം നടത്തുന്നത്.  സാധരണയായി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായവും ഇത്തവണ മേളയുടെ നടത്തിപ്പുകാരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് ലഭിച്ചിട്ടില്ല.

ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയും സ്പോണ്‍സര്‍ഷിപ്പ് വഴിയുമാണ് മേള നടത്തിപ്പിനുള്ള ഫണ്ട് സ്വരൂപിക്കുക. കഴിഞ്ഞ തവണ 6 കോടി 35 ലക്ഷം രൂപയായിരുന്ന ചെലവ് ഇത്തവണ മൂന്നരക്കോടി രൂപയായി ചുരുക്കും. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പകുതി നിരക്കായിരിക്കും. സൗജന്യ പാസുകള്‍ ഉണ്ടായിരിക്കില്ല. 12,000 പാസുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ മേളയിലെ മത്സരവിഭാഗം ഉള്‍പ്പെടെയുള്ള വിഭാഗങ്ങൾ ഇത്തവണയും ഉണ്ടാകും. എന്നാൽ 'കൺട്രി ഫോക്കസ്', 'കണ്ടമ്പററി മാസ്റ്റേഴ്സ്', 'ഹോമേജ്' വിഭാഗങ്ങൾ ഉണ്ടാവില്ല. 16 തിയേറ്ററുകളുടെ സ്ഥാനത്ത് 12 എണ്ണത്തിലാവും പ്രദർശനം നടക്കുക. സാധാരണ ഗതിയിൽ 150 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. അത് ഈ വർഷം 120 ആയി ചുരുങ്ങും.

രാജ്യാന്തര  മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാവും. നവാഗതരുടെ ആറ് സിനിമകളുള്‍പ്പെടെ ആകെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടു ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടെണ്ണം മത്സര വിഭാഗത്തിലായിരിക്കും.

സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഇത്തവണ ഉണ്ടായിരിക്കില്ല. കോംപറ്റിഷന്‍, ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകളുണ്ടായിരിക്കും. ഇന്റര്‍നാഷണല്‍ ജൂറി ദക്ഷിണേഷ്യയില്‍ നിന്നായി പരിമിതപ്പെടുത്തും.

മേള നടക്കുന്ന ദിവസങ്ങളില്‍ മുഖ്യവേദിയില്‍ വൈകുന്നേരങ്ങളില്‍ നടത്താറുള്ള കലാ സാംസ്‌കാരിക പരിപാടികള്‍, ശില്‍പശാല, എക്സിബിഷന്‍, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഓപ്പണ്‍ ഫോറം തുടരും.

പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നിശാഗന്ധിയില്‍ ഉദ്ഘാടന ചടങ്ങ് ലളിതമായി നടത്തി ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. ലളിതമായ രീതിയില്‍ നടത്തുന്ന സമാപന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അവാര്‍ഡ് ലഭിച്ച ചിത്രം പ്രദര്‍ശിപ്പിക്കും.

Film Festival Aashiq Abu Iffk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: