scorecardresearch

വളരെ മനോഹരമായ ചിത്രമെന്ന് കാർത്തിക് സുബ്ബരാജ്; നന്ദി പറഞ്ഞ് മമ്മൂട്ടി

പ്രമുഖ സംവിധായകൻ കാർത്തിക് സുബ്ബരാജ് ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

പ്രമുഖ സംവിധായകൻ കാർത്തിക് സുബ്ബരാജ് ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Mammootty, Karthik

മമ്മൂട്ടി- ലിജോ ജോസഫ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ചപ്പോൾ തന്നെ മികച്ച പ്രതികരണങ്ങളാണ് നേടിയത്. ജനുവരി 19 നാണ് ചിത്രം തിയേറ്റർ റിലീസിനെത്തിയത്. പ്രേക്ഷർ ഏറെ കാത്തിരുന്ന ചിത്രം വലിയ ആഹ്ലാദത്തോടെയാണ് സിനിമാസ്വാദകർ സ്വീകരിച്ചത്. സിനിമാമേഖലയുടെ പുറത്തും അകത്തു നിന്നുമായി അനവധി പ്രശംസകൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പ്രമുഖ സംവിധായകൻ കാർത്തിക് സുബ്ബരാജ് ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം വളരെ മനോഹരവും പുതുമയുമുള്ളതാണെന്നാണ് കാർത്തിക് പറയുന്നത്. മമ്മൂട്ടിയുടെ ചിത്രവും അതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ലിജോയെയും കാർത്തിക് അഭിനന്ദിക്കാൻ മറന്നിട്ടില്ല. ട്വിറ്ററിലും പ്രശംസിച്ചു കൊണ്ടുള്ള വാക്കുകൾ കാർത്തിക് കുറിച്ചിരുന്നു. ഇതിനു മമ്മൂട്ടി നന്ദി അറിയിക്കുകയും ചെയ്തു.നിങ്ങൾ ചിത്രം കണ്ടതിൽ സന്തോഷമെന്നാണ് മമ്മൂട്ടി കുറിച്ചത്.

Advertisment

മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ശബ്ദമുഖരിതമായ ഒരു ലോകത്തിന്റെ കഥ പറഞ്ഞ 'ചുരുളി'യിൽ നിന്നും 'നൻപകൽ നേരത്തി'ലേക്ക് എത്തുമ്പോൾ സൗമ്യതയാണ് ഇവിടെ ലിജോയുടെ ഭാഷ. ദൃശ്യകാഴ്ചയിൽ മാത്രമല്ല, ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'നൻപകൽ നേരത്ത് മയക്കം'. തമിഴ് ക്ലാസിക് ചിത്രങ്ങളിലെ സംഭാഷണങ്ങൾ, പഴയ തമിഴ് ഗാനങ്ങൾ, കീർത്തനങ്ങൾ എന്നിങ്ങനെ സിനിമയ്ക്ക് സമാന്തരമായി സഞ്ചരിക്കുന്ന ശബ്ദലോകം ആ നാടിനെയും അതിന്റെ സംസ്കാരത്തെയും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ കൊത്തിവയ്ക്കാൻ സഹായിക്കുന്നുണ്ട്. രംഗനാഥ് രവിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റർ.

Mammootty Lijo Jose Pellishery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: