/indian-express-malayalam/media/media_files/uploads/2019/04/borgus-vote.jpg)
Lok sabha elections 2019: തിരുവനന്തപുരം: കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ തീരുമാനമായി. കണ്ണൂരിലെ ഒരു ബൂത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു. കല്യാശേരിയിലെ പിലാത്തറ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍ 69,70 ബൂത്തുകള്‍, കണ്ണൂര്‍ ലോക്സബാ മണ്ഡലത്തിലെ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്തിലും ആണ് ഞായറാഴ്ച്ച റീപോളിങ് നടക്കുക.
നാളെ വൈകിട്ട് വരെ പരസ്യപ്രചണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇതം സംബന്ധിച്ച് അറിയിച്ചത്.
Read More:കാസർഗോഡ് കള്ളവോട്ട് നടന്നു; സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
കല്യാശേരിയിലെ 19,69,70 ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നമ്പര്‍ ബൂത്തിലും റീപോളിങ് നടത്തിയേക്കുമെന്ന് നേരത്തേ സൂചന പുറത്ത് വന്നിരുന്നു. രാജ്യത്ത് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഞായറാഴ്ചയാണ്. അന്തിമ തീരുമാനത്തിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തിയിരുന്നു.
റീപോളിങിനെ സ്വാഗതം ചെയ്യുന്നതായി കാസർകോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ശരിയായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ സ്വാഗതം ചെയ്യണമെന്നും മന്ത്രി ഇ.പി.ജയരാജനും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ശരിയായ നടപടിയാണെന്ന് ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറും പറഞ്ഞു.
കാസർഗോഡ് നിയോജക മണ്ഡലത്തിലെ രണ്ട് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ് ഫായിസ്, അബ്ദുൾ സമദ്, മുഹമ്മദ് കെ എം, മുഹമ്മദ് കെ എം എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. ഇവർക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാൻ നിർദേശം നൽകിയതായും മീണ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us