/indian-express-malayalam/media/media_files/uploads/2018/08/ramesh.jpg)
തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തെക്കുറിച്ച് പരാതി ഉന്നയിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നടപടി ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വോട്ടിങ് മെഷീനെ കുറിച്ച് പരാതി പറഞ്ഞ പട്ടത്തെ വോട്ടര്‍ക്കെതിരെ കേസെടുത്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read More: ‘മണ്ടത്തരം പറയരുത്, ഞാന്‍ ചെയ്തത് കന്നിവോട്ട് അല്ല’; സെബാസ്റ്റ്യന്‍ പോളിന് ടൊവിനോയുടെ മറുപടി
പരാതി പറയുന്നവര്‍ തന്നെ വോട്ടിങ് മെഷീന്റെ സാങ്കേതിക പ്രശ്‌നം തെളിയിക്കണമെന്ന് പറയുന്നത് ശരിയല്ല. പരാതിക്കാരെ ക്രൂശിക്കുന്ന നടപടിയാണിത്. വോട്ടിങ് യന്ത്രത്തെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ കമ്മീഷന്‍ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്വദേശി എബിൻ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ടെസ്റ്റ് വോട്ടിൽ തകരാർ തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കേസെടുത്തത്. ഉദ്യോഗസ്ഥരുടെയും പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്. താൻ വോട്ട് ചെയ്ത ചിഹ്നത്തിനല്ല വോട്ട് പതിഞ്ഞതെന്നായിരുന്നു എബിന്റെ പരാതി.
Read More: തിരഞ്ഞെടുപ്പ് വാർത്തകൾ തത്സമയം അറിയാം
വോട്ടിങ് മെഷീനിൽ ക്രമക്കേട് ആരോപിക്കുന്നവർ അത് തെളിയിച്ചില്ലെങ്കിൽ നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 177-ാം വകുപ്പ് പ്രകാരമാണ് കേസെടുക്കുക. പരാതിയിൽ ഉറച്ചുനിന്നാൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങാനും ആരോപണം തെറ്റെങ്കിൽ ഉടൻ പൊലീസിൽ ഏൽപിക്കാനും നിർദേശം നൽകി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.