/indian-express-malayalam/media/media_files/uploads/2018/12/narendra-modi-amit-shah.jpg)
വയനാട്: അമിത് ഷാ വയനാടിനെതിരെ നടത്തിയ പരാമര്‍ശം മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്ന് ബിഡിജെഎസ് വിലയിരുത്തല്‍. അമിത് ഷായുടെ പാകിസ്ഥാന്‍ പരാമര്‍ശം വയനാട്ടില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ പരാതി. ബിഡിജെഎസ് ഇക്കാര്യത്തില്‍ അതൃപ്തി പരസ്യമാക്കി. അമിത് ഷായുടെ പരാമര്‍ശം മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് ബിഡിജെഎസിനുള്ളില്‍ ഉയര്‍ന്ന ആശങ്ക. അമിത് ഷായുടെ പരാമർശത്തെ കുറിച്ച് ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും പ്രതികരിച്ചില്ല. തനിക്ക് ഒന്നും പറയാനില്ലെന്നാണ് തുഷാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Read More: ‘സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസ്സിലാകു’; അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രി
വയനാട്ടിൽ നടന്ന രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് തിരിച്ചറിയാനാകില്ലെന്നായിരുന്നു അമിതാ ഷായുടെ പരാമർശം. ഏപ്രില്‍ നാലിന് വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ നാഗ്പൂരിലെ പ്രസംഗം.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ പരാമർശത്തിനെതിരെ രംഗത്തുവന്നിരുന്നു. അതിരൂക്ഷമായ ഭാഷയിലാണ് പിണറായി വിജയൻ അമിത് ഷായെ വിമർശിച്ചത്. പാക്കിസ്ഥാനുമായി താരതമ്യം ചെയ്ത് വയനാട്ടിനെ അമിത് ഷാ അപമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗ്ഗീയ വിഷം തുപ്പുന്ന പ്രചരണമാണ് അമിത് ഷാ നടത്തിയത്. ‘വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ല. സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസ്സിലാകു,’ മുഖ്യമന്ത്രി പറഞ്ഞു. കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.