scorecardresearch

ബെഗുസരായില്‍ കനയ്യ കുമാറിനെതിരെ ഗിരിരാജ് സിംഗ് തന്നെ മത്സരിക്കും

താന്‍ എംപിയായിരിക്കുന്ന നവാഡയില്‍ തന്നെ ഇത്തവണയും സീറ്റ് അനുവദിക്കണമെന്നായിരുന്നു ഗിരിരാജ് സിംഗിന്റെ ആവശ്യം

താന്‍ എംപിയായിരിക്കുന്ന നവാഡയില്‍ തന്നെ ഇത്തവണയും സീറ്റ് അനുവദിക്കണമെന്നായിരുന്നു ഗിരിരാജ് സിംഗിന്റെ ആവശ്യം

author-image
WebDesk
New Update
ജെഎൻയുവിലെ പ്രശ്നങ്ങൾക്കു പിന്നിൽ ഇടത് വിദ്യാര്‍ഥികളെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ബെഗുസരായില്‍ മത്സരിക്കും. ഗിരിരാജ് സിംഗുമായി സംസാരിച്ച് എല്ലാ പ്രശ്‌നങ്ങളും പാര്‍ട്ടി പരിഹരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഗിരിരാജ് സിംഗിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം ബെഗുസരായില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും പറഞ്ഞ അമിത് ഷാ ഗിരിരാജ് സിംഗിന് വിജയാശംസകളും നേര്‍ന്നു.

Advertisment

Read More: തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; ബിജെപി എംപി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

നിലവില്‍ താന്‍ എംപിയായിരിക്കുന്ന നവാഡയില്‍ തന്നെ ഇത്തവണയും സീറ്റ് അനുവദിക്കണമെന്നായിരുന്നു ഗിരിരാജ് സിംഗിന്റെ ആവശ്യം. എന്നാല്‍, പാര്‍ട്ടി അത് നിഷേധിച്ചതോടെ ഗിരിരാജ് സിംഗ് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ബിഹാറിലെ ബെഗുസരായില്‍ നിന്ന് മത്സരിക്കില്ലെന്ന് ഗിരിരാജ് സിംഗ് പറഞ്ഞെങ്കിലും പാര്‍ട്ടി നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്.

publive-image

Advertisment

ബിഹാറിലെ സിറ്റിംഗ് എംപിമാര്‍ക്കെല്ലാം അവരവരുടെ സീറ്റ് നല്‍കിയപ്പോള്‍ തന്നെ മാത്രം തഴഞ്ഞത് ശരിയായില്ലെന്നാണ് ഗിരിരാജ് പറഞ്ഞത്. സിപിഐയുടെ കനയ്യ കുമാറാണ് ബെഗുസരായില്‍ എതിര്‍ സ്ഥാനാര്‍ഥി. ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ 17 വീതം സീറ്റുകളില്‍ ബിജെപിയും ജനതാ ദള്‍ യുണൈറ്റഡും മത്സരിക്കുമ്പോള്‍ ആറ് സീറ്റുകള്‍ ലോക് ജനശക്തിയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുക.

Bjp Lok Sabha Election 2019 Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: