/indian-express-malayalam/media/media_files/uploads/2020/11/CPM-Bihar.jpg)
ബിഹാർ: ബിഹാർ തിരഞ്ഞെടുപ്പിൽ ആവേശകരമായ വിജയം സ്വന്തമാക്കി സിപിഎം. ബിഹാറിലെ മാഞ്ചി മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി സത്യേന്ദ്ര യാദവ് വിജയിച്ചു. ഒരു റൗണ്ട് കൂടി ബാക്കിനിൽക്കെ 29,888 വോട്ടുകൾക്കാണ് സത്യേന്ദ്ര യാദവ് മാഞ്ചിയെ ചുവപ്പണിയിച്ചത്. ലീഡ് 30,000 കടക്കുമെന്നാണ് റിപ്പോർട്ട്.
തൊട്ടടുത്ത സ്ഥാനാർഥിയായ ജെഡിയുവിലെ മാധവി കുമാരിക്ക് 28,571 വോട്ടുകൾ മാത്രമാണ് നേടാനായത്. സത്യേന്ദ്ര യാദവിന് ആകെ 58,459 വോട്ട് ലഭിച്ചു. എസ്എഫ്ഐയിലൂടെ ഇടത് രാഷ്‌ട്രീയത്തിലേക്ക് എത്തിയ സത്യേന്ദ്ര യാദവ് ബിഹാർ രാഷ്‌ട്രീയത്തിലെ ശ്രദ്ധേയ മുഖമാണ്. 32 റൗണ്ടുകളിൽ ഒരു റൗണ്ടിൽ മാത്രമാണ് എൻഡിഎ സ്ഥാനാർഥിക്ക് ലീഡ് ചെയ്യാൻ സാധിച്ചത്. ബാക്കിയുള്ള 31 റൗണ്ടിലും സിപിഎം സ്ഥാനാർഥി മേൽക്കെെ നേടി.
Read Also; ബിഹാറില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാകുന്നത് എന്തുകൊണ്ട്?
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് മുന്നേറ്റം ഏറെ ശ്രദ്ധേയമാണ്. 29 സീറ്റുകളിലാണ് ഇടത് പാർട്ടികൾ മത്സരിച്ചത്. ഏറ്റവും അവസാനം ലഭിച്ച റിപ്പോർട്ട് അനുസരിച്ച് സിപിഐ (എംഎൽ) 13 സീറ്റുകളിലും സിപിഎം, സിപിഐ എന്നിവർ മൂന്ന് വീതും സീറ്റുകളിലും ലീഡ് ചെയ്യുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us