scorecardresearch

പ്രധാനമന്ത്രി പറഞ്ഞ 15 ലക്ഷം നല്‍കിയിരുന്നെങ്കില്‍ ബില്ലിന്റെ ആവശ്യം വരില്ലായിരുന്നു:എഐഎഡിഎംകെ

അംബേദ്കറിനെ പോലെ കഴിവുള്ള വ്യക്തിക്കു പോലും ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് സാമൂഹ്യനീതി അടിസ്ഥാനമാക്കി സംവരണം നടപ്പിലാക്കുന്നതെന്നും തമ്പി ദുരൈ

അംബേദ്കറിനെ പോലെ കഴിവുള്ള വ്യക്തിക്കു പോലും ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് സാമൂഹ്യനീതി അടിസ്ഥാനമാക്കി സംവരണം നടപ്പിലാക്കുന്നതെന്നും തമ്പി ദുരൈ

author-image
WebDesk
New Update
narendra modi, india, prime minister

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കാമെന്ന് പറഞ്ഞിരുന്ന 15 ലക്ഷം നല്‍കിയിരുന്നുവെങ്കില്‍ സാമ്പത്തിക സംവരണത്തിന്റെ ആവശ്യമില്ലായിരുന്നുവെന്ന് എഐഎഡിഎംകെ എംപി തമ്പി ദുരൈ ലോകസഭയില്‍. തമിഴ്‌നാട്ടില്‍ 69 ശതമാനമാണ് ജാതി സംവരണം. ലോകസഭയില്‍ സാമ്പത്തിക സംവരണ ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് തമ്പി ദുരൈയുടെ പ്രതികരണം.

Advertisment

''മോദി എല്ലാവര്‍ക്കും 15 ലക്ഷം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. അത് അദ്ദേഹം നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങനെയൊരു ബില്‍ കൊണ്ടു വരേണ്ടി വരില്ലായിരുന്നു'' അദ്ദേഹം പറഞ്ഞു. നിയമം നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ന് ദരിദ്രനായ ഒരാള്‍ സംവരണം വഴി സമ്പന്നന്‍ ആയാല്‍ അത് അഴിമതിയിലേക്ക് നയിക്കുമെന്നും ദരിദ്രരാണെന്ന് തെളിയിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ സാധിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബില്‍ സുപ്രീംകോടതി തള്ളാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അംബേദ്കറിനെ പോലെ കഴിവുള്ള വ്യക്തിക്കു പോലും ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് സാമൂഹ്യനീതി അടിസ്ഥാനമാക്കി സംവരണം നടപ്പിലാക്കുന്നതെന്നും തമ്പി ദുരൈ പറഞ്ഞു.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചര്‍ച്ച. സമത്വവും സാമൂഹ്യ പുരോഗതിയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയെ അറിയിച്ചു. എന്നാല്‍, വിഷയം സംയുക്ത പാര്‍ലെമന്ററി സമിതിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Advertisment
Aiadmk Narendra Modi Reservation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: