/indian-express-malayalam/media/media_files/uploads/2021/06/nila.jpg)
പേളി മാണി-ശ്രീനിഷ് ദമ്പതികളുടെ മകൾ നിലയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവാറുണ്ട്. മകളുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പേളിയും ശ്രീനിഷും ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. പേളിയുടെ അടുത്ത സുഹൃത്തായ ജിപിയോടും ആരാധകർ നില ബേബിയെക്കുറിച്ചുളള വിശേഷങ്ങൾ തിരക്കാറുണ്ട്.
പേളിയുടെ നില ബേബിയെ കണ്ടോയെന്നാണ് ആരാധകർ ജിപിക്ക് മെസേജ് അയച്ചു ചോദിക്കുന്നത്. ചോദ്യം കേട്ട് മടുത്ത ജിപി ഇതിനുളള മറുപടി തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞിരിക്കുകയാണ്.
Read More: പേളിയോ നിലയോ എന്ന് ആരാധകർ, എന്നും എന്റെ ചുരുളമ്മയെന്ന് ശ്രീനിഷ്
''നില ജനിച്ച ദിവസം പേളിയോട് സംസാരിക്കാൻ കഴിഞ്ഞില്ല, ശ്രീനിയോടാണ് സംസാരിച്ചത്. പേളിയുടെ അതേപോലെയാണ് കാണാൻ, മുടിയൊക്കെ പേളിയുടേത് പോലെയാ എന്നാണ് ശ്രീനി എന്നോട് പറഞ്ഞത്. കാണാൻ പേളിയെ പോലെയായാൽ കുഴപ്പമില്ല, സ്വഭാവം അതു കിട്ടാതിരുന്നാൽ മതിയെന്നാണ് ഞാൻ ശ്രീനിയോട് പറഞ്ഞത്. പേളി ഹോസ്പിറ്റലിൽനിന്നും വീട്ടിലെത്തിയപ്പോൾ എന്നെ വിളിച്ചിരുന്നു, നീ എന്താ കാണാൻ വരാത്തതെന്ന്. അന്നു ഞാൻ ഷൂട്ടിലായിരുന്നു. എനിക്ക് പോകാൻ ഗ്യാപ് കിട്ടിയില്ല. പിന്നീടൊരു ദിവസം ഞാൻ പേളിയെ വിളിച്ച് കുഞ്ഞിനെ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞു. പക്ഷേ ഞാൻ പോകുന്ന ദിവസ രാവിലെ പേളി വിളിച്ചിട്ട് ഫാമിലിയെല്ലാം കൂടി പുറത്തു പോവുകയാണ്, ഒരാഴ്ച കഴിഞ്ഞിട്ട് വരാൻ പറഞ്ഞു. ആ ഒരാഴ്ച കഴിഞ്ഞപ്പോ തുടങ്ങിയ ലോക്ക്ഡൗണാണ്,'' ജിപി പറഞ്ഞു.
പേളിയെ വിളിച്ചപ്പോൾ തനിക്ക് വരുന്ന മെസേജിനെക്കുറിച്ച് പറഞ്ഞു. നിലയെ കാണേണ്ടത് ഇപ്പോൾ തന്റെ ആഗ്രഹം മാത്രമല്ലെന്നും ഒരു സോഷ്യൽ റെസ്പോൺസാണെന്നും അതൊരു കുറ്റമായി മാറികൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഇത് കേട്ട് പേളി ഒരുപാട് ചിരിച്ചുവെന്നും ജിപി വ്യക്തമാക്കി. അതു കഴിഞ്ഞ ഉടൻ തന്നെ പേളി വാട്സാപ്പാപ് ഓണാക്കി പെട്ടെന്ന് നിലയുടെ അടുത്തേക്ക് പോയിട്ട് പറഞ്ഞു, നീയൊരു സ്ക്രീൻഷോട്ട് എടുത്തോയെന്ന്. ഞാനത് ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷമായിരുന്നെന്നും ജിപി പറഞ്ഞു.
അപ്പോൾ എടുത്ത നിലയുടെ ഫൊട്ടോയും ആ സമയത്തെ തന്റെ എക്സ്പ്രൻസും ജിപി വീഡിയോയിൽ കാണിച്ചിട്ടുണ്ട്. നിലയെ നേരിട്ട് കാണാൻ താനും കാത്തിരിക്കുകയാണെന്നും അവൾക്ക് എന്ത് സമ്മാനമാണ് വാങ്ങിക്കുകയെന്ന കൺഫ്യൂഷനുണ്ടെന്നും ജിപി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us