Bigg Boss Malayalam Season 4 Trolls: ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിമേളം തീർക്കുന്നതിൽ ബിഗ് ബോസ് വീടിനകത്തെ സംഭവവികാസങ്ങൾക്കും വലിയൊരു പങ്കുണ്ട്. ബിഗ് ബോസ് നാലാം സീസൺ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
വീടിനകത്തെ ഓരോ ചെറിയ സംഭവങ്ങൾ പോലും ചിരിയുടെ മാലപ്പടക്കത്തിന് തീകൊളുത്തുന്ന ട്രോളുകളായി മാറുകയാണ്. ആഴ്ചയിലെ സംഭവവികാസങ്ങളെ ആസ്പദമാക്കിയുള്ള രസകരമായ ചില ട്രോളുകൾ കാണാം.
വീടിനകത്ത് അതിബുദ്ധി കാണിച്ച് സഹമത്സരാർത്ഥികളുടെയും ബിഗ് ബോസിന്റെയും അവതാരകനായ മോഹൻലാലിന്റെയും കയ്യിൽ നിന്ന് കണക്കിന് ശകാരവും വിമർശനവും ഏറ്റുവാങ്ങിയ റോബിൻ തന്നെയാണ് ട്രോളന്മാരുടെ പ്രിയപ്പെട്ട വേട്ടമൃഗം.
-
-
-
-
-
-
റോബിന്റെ ലവ് സ്ട്രാറ്റജി ദിൽഷയും പൊളിച്ചടുക്കിയതോടെ സ്ക്രീൻ സ്പെയ്സിനായി നല്ല രീതിയിൽ കഷ്ടപ്പെടുന്നുണ്ട് ഡോക്ടർ മച്ചാൻ.
-
-
-
ഈയാഴ്ച വീടിന് അകത്തു നിന്നു എലിമിനേറ്റായിരിക്കുന്നത് ശാലിനിയാണ്. ശാലിനി പോയതിനു ശേഷമുള്ള ലക്ഷ്മിപ്രിയയുടെ വൈകാരികപ്രകടനവും ട്രോളന്മാർ ആഘോഷമാക്കുകയാണ്.
-
-
ഡെയ്സിയുടെ ഇരട്ടത്താപ്പും ട്രോളിന് വിഷയമാവുമ്പോൾ….
-
-
-
-
ദേഷ്യം വന്നാൽ തെറി വിളിക്കുന്ന ഡെയ്സി
-
വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മണികണ്ഠന്റെ നോമിനേഷൻ കാരണം വളരെ ബാലിശമായിരുന്നു.
-
-
വീടിനകത്ത് ഒട്ടും ആക്റ്റീവ് അല്ലാതെ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്ന അശ്വിൻ പ്രേക്ഷകർക്കിടയിൽ നിന്നും ഏറെ വിമർശനം ഏറ്റുവാങ്ങുന്ന മത്സരാർത്ഥിയാണ്.
-
വീക്കൻഡ് എപ്പിസോഡിനു ശേഷം മാജിക് ഷോയും മെന്റലിസവുമൊക്കെ അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് അശ്വിൻ.
-
-
-
ദിൽഷയുടെ പിന്നാലെ പ്രപ്പോസലുമായി വിടാതെ കൂടിയിരിക്കുകയാണ് ബ്ലെസ്ലീ
-
-
-
-
നിമിഷ സീക്രട്ട് റൂമിലിരുന്ന് കളി മൊത്തം കണ്ടിട്ടാണ് വന്നതെന്ന് അറിഞ്ഞതോടെയുള്ള ലക്ഷ്മിപ്രിയയുടെ പെരുമാറ്റത്തിലെ മാറ്റവും ട്രോളന്മാർ ആഘോഷമാക്കുകയാണ്.
-
-
ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ സൈക്കോ ബിഗ് ബോസ് തന്നെയാണെന്ന് ട്രോളന്മാർ
-
രാത്രി മൊത്തം മത്സരാർത്ഥികൾ ഉറക്കമുളച്ചിരുന്നു തയ്യാറാക്കിയ പ്ലാനുകൾ നിർദ്ദാഷിണ്യം പൊളിച്ച് കയ്യിൽ കൊടുക്കുന്ന അൽ സൈക്കോ ബിഗ് ബോസ്
-
-
ഭക്ഷണകാര്യത്തിൽ റോൺസനെ തോൽപ്പിക്കാനാവില്ല
-
-
-
-
-
അവസരങ്ങൾക്ക് യോജിക്കാത്ത എക്സ്പ്രഷൻ ഇടുന്ന റോൺസനും ട്രോളുകളിൽ നിറയുകയാണ്.
-
ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 22 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ജാനകി, ശാലിനി, എന്നിവർ ഇതിനകം തന്നെ ഷോയിൽ നിന്നും ഔട്ടായി കഴിഞ്ഞു. പകരം വൈൽഡ് കാർഡ് എൻട്രിയായി അധ്യാപകനും വ്ളോഗറുമായ മണികണ്ഠൻ എത്തിയിരിക്കുകയാണ്.