വഴിമുട്ടിയ ജീവിതത്തിൽ വെളിച്ചമായി മാറി സീ കേരളത്തിന്റെ ബസിംഗ ഫാമിലി ഫെസിറ്റിവൽ. ഗോവിന്ദ് പത്മസൂര്യ അവതാരകനായ ഈ ഷോ ഒട്ടേറെ സാധാരണക്കാരുടെ ജീവിതത്തിന് പ്രകാശം പകർന്നിട്ടുണ്ട്. ഇപ്പോഴിതാ, ഓട്ടോറിക്ഷ ഡ്രൈവറായ രമണിയുടെ ജീവിതത്തിൽ പുത്തൻ വെളിച്ചം പകർന്നിരിക്കുകയാണ് ബസിംഗ ഫാമിലി ഫെസ്റ്റിവൽ.
പതിനഞ്ചിലേറെ വർഷങ്ങളായി കൊച്ചി നെട്ടൂരിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രമണി. എന്നാൽ, സർക്കാർ ഉത്തരവ് പ്രകാരം കാലയളവു കഴിഞ്ഞ തന്റെ ‘ബട്ടർ ഫ്ലൈ’ എന്ന ഓട്ടോ രമണിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ജീവിതം വഴിമുട്ടിനിൽക്കുന്ന അവസ്ഥയിൽ പലയിടങ്ങളിൽ നിന്നും സാമ്പത്തിക സഹായം തേടിയെങ്കിലും നിരാശയായിരുന്നു ഫലം. ഈ സാഹചര്യത്തിലാണ് രാമണി ബസിംഗ എന്ന ഷോയിൽ മത്സരാർത്ഥിയായി എത്തുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമെത്തിയ മറ്റു 30 ഓട്ടോ ഡ്രൈവർമാർക്കൊപ്പം മത്സരിച്ച് വിജയം കൈവരിച്ചിരിക്കുകയാണ് രമണി.
“ജീവിതത്തിൽ സീറോ ആയ എനിക്ക് ദൈവം തന്ന സമ്മാനമാണിത്. ഞാൻ ഈ വണ്ടിക്ക് ബസിംഗ എന്ന് പേരിടും,” നിറകണ്ണുകളോടെ രമണി പറഞ്ഞു.
അർഹതപ്പെട്ട കരങ്ങളിലേക്ക് തന്നെ ഈ സമ്മാനം എത്തിയതിൽ സന്തുഷ്ടരാണ് എന്നായിരുന്നു ബസിംഗ ടീമിന്റെ പ്രത്യേകത. ഡിസംബർ 11 വൈകുന്നേരം 6.30 നാണ് ഈ സ്പെഷ്യൽ എപ്പിസോഡ് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുക.