/indian-express-malayalam/media/media_files/uploads/2019/11/vodafone-idea.jpg)
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ വോർഫോൺ ഐഡിയ സേവന നിരക്കുകൾ കൂട്ടാനൊരുങ്ങുന്നു. ഡിസംബർ ഒന്ന് മുതൽ പുതിക്കിയ നിരക്ക് നിലവിൽ വരുമെന്ന് കമ്പനി അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിക്ക് തിരിച്ചുവരവിനുള്ള ഏക വഴിയാണ് നിരക്ക് വർധന. വലിയ കടബാധിതയിലാണ് കഴിഞ്ഞ കുറച്ചു നാളുകളായി കമ്പനി.
"ഉപഭോക്താക്കൾക്ക് ലോകോത്തര ഡിജിറ്റൽ അനുഭവം തുടരുന്നതിന് വോഡഫോൺ ഐഡിയ അനുയോജ്യമായ രീതിയിൽ നിരക്കുകൾ ഡിസംബർ ഒന്നു മുതൽ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു." വോഡഫോൺ ഐഡിയ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം നിരക്ക് വർധനവ് ഏത് തരത്തിലായിരിക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തത വരുത്തിയിട്ടില്ല.
2019 സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയ 50,921 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ഏതൊരു കോര്‍പ്പറേറ്റും നേടിയ ഏറ്റവും ഉയര്‍ന്ന ത്രൈമാസ നഷ്ടമാണിത്.
വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് ഒരു ലക്ഷം കോടിയോളം രൂപയുടെ വായ്പ വിവിധ ബാങ്കുകളിലായുണ്ട്. ഇതിന് പുറമെയാണ് ലൈസന്‍സ് ഫീ, സ്‌പെക്ട്രം യൂസേജ് ചാര്‍ജ്, പലിശയും പിഴയും എന്നിവയടക്കം 44000 കോടി നല്‍കാന്‍ കമ്പനിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിരക്ക് വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.