/indian-express-malayalam/media/media_files/uploads/2019/01/Isro.jpg)
ഹൈദരാബാദ്: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച മൈക്രോസാറ്റ്-ആര്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്‍ററില്‍ നിന്ന് രാത്രി 11.37നായിരുന്നു വിക്ഷേപണം. മൈക്രോസാറ്റിനൊപ്പം വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്ന ഉപഗ്രഹവും വിക്ഷേപിച്ചിരുന്നു.
മൈക്രോസാറ്റിന്റെ ഭാരം 130 കിലോഗ്രാമാണ്. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച് 15 മിനിറ്റിനുളളിൽ 274 കിലോമീറ്റർ താണ്ടി ഉപഗ്രഹത്തെ പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു. പിഎസ്എൽവിയുടെ 46ാം വിക്ഷേപണമായിരുന്നു ഇത്. പിഎസ്എൽവിയുടെ പരിഷ്‌കരിച്ച പതിപ്പായ പിഎസ്എൽവി ഡിഎൽ ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചത്.
ചെന്നൈയിലെ ഒരു കൂട്ടം ശാസ്ത്ര വിദ്യാർത്ഥികൾ വികസിപ്പിച്ച കലാംസാറ്റിന്റെ ഭാരം വേറും 1.26 കിലോഗ്രാമാണ്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഉപഗ്രഹം. രണ്ട് മാസം മാത്രമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.