scorecardresearch

ചന്ദ്രയാന്‍-3: വിക്രം ലാന്‍ഡറിന്റെ ത്രിഡി ചിത്രം പകര്‍ത്തി പ്രഗ്യാന്‍ റോവര്‍; ചിത്രം പങ്കുവെച്ച് ഐഎസ്ആര്‍ഒ

റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ 3ഡി ചിത്രം ഇന്നലെയാണ് ഐഎസ്ആര്‍ഒ പങ്കുവച്ചത്.

റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ 3ഡി ചിത്രം ഇന്നലെയാണ് ഐഎസ്ആര്‍ഒ പങ്കുവച്ചത്.

author-image
Tech Desk
New Update
ISRO|INDIA|TECH

ചന്ദ്രയാന്‍-3 യുടെ ത്രിഡി ചിത്രം പകര്‍ത്തി പ്രഗ്യാന്‍ റോവര്‍; ചിത്രം പങ്കുവെച്ച് ഐഎസ്ആര്‍ഒ|ഫൊട്ടോ;ഐഎസ്ആര്‍ഒ(എക്‌സ്)

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ -3 ദൗത്യത്തിന്റെ ഭാഗമായ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആര്‍ഒ) വിക്രം ലാന്‍ഡറിന്റെയും പ്രഗ്യാന്‍ റോവറിന്റെയും ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ 3ഡി ചിത്രം ഇന്നലെയാണ് ഐഎസ്ആര്‍ഒ പങ്കുവച്ചത്.

Advertisment

അനഗ്ലിഫ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചന്ദ്രനിലെ വസ്തുക്കളെ പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയിരിക്കുന്നത്. ഇത് വസ്തുക്കളെയോ ഭൂപ്രദേശത്തെയോ ലളിതമായ രീതിയില്‍ ത്രിമാന രൂപത്തില്‍ കാണുവാന്‍ സാധിക്കുന്ന രീതിയാണ്.

ബഹിരാകാശ ഏജന്‍സി പങ്കുവെച്ച ചിത്രം ഒരു അനാഗ്ലിഫാണ്. അനഗ്ലിഫ് എന്ന വാക്ക് സാധാരണയായി രണ്ട് ചിത്രങ്ങളുള്ള ഒരു സ്റ്റീരിയോസ്‌കോപ്പിക് ഫോട്ടോഗ്രാഫിനെ സൂചിപ്പിക്കുന്നു, വ്യത്യസ്ത നിറങ്ങള്‍ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നു. വ്യത്യസ്ത നിറങ്ങളുള്ള ഗ്ലാസുകള്‍ ഉപയോഗിച്ച് ചിത്രം കാണുമ്പോള്‍, അത് ഒരുതരം 3ഡി പ്രഭാവം ഉണ്ടാക്കും.

ഈ സാഹചര്യത്തില്‍, ഇടത് ചിത്രം ചുവപ്പ് ചാനലിലാണ്, വലത് ചിത്രം നീലയും പച്ചയും ചാനലില്‍ സ്ഥാപിച്ച് സിയാന്‍ സൃഷ്ടിക്കുന്നു. അടിസ്ഥാനപരമായി, നിങ്ങള്‍ ഇടതു കണ്ണിന് മുകളില്‍ ചുവന്ന ഫില്‍ട്ടറും വലത് കണ്ണിന് മുകളില്‍ സിയാന്‍ ഫില്‍ട്ടറും ഉള്ള ഗ്ലാസുകള്‍ ഉപയോഗിക്കുകയാണെങ്കില്‍, ഈ ചിത്രം നിങ്ങള്‍ക്ക് ത്രിമാനമായി കാണപ്പെടും. പ്രഗ്യാന്‍ റോവറിലെ NavCam സ്റ്റീരിയോ ഇമേജര്‍ ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയത്.

Advertisment

ഓഗസ്റ്റ് 23-നാണ് ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ഇറങ്ങിയത്. ചന്ദ്രനിലെ പകല്‍ സമയം അവസാനിക്കാറായതിനാല്‍ ലാന്‍ഡറും റോവറും ഹൈബര്‍നേഷന്‍ മോഡില്‍ ക്രമീകരിച്ചതായി സെപ്റ്റംബര്‍ 3-ന് ഐഎസ്ആര്‍ഒ പറഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ സൗര നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് സൂര്യന്റെ ബാഹ്യ അന്തരീക്ഷം പഠിക്കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്. നാലുമാസം നീളുന്ന യാത്രയ്‌ക്കൊടുവില്‍ ജനുവരി ആദ്യവാരമാണ് പേടകം ലക്ഷ്യത്തിലെത്തുക. വിശ്വസ്ത റോക്കറ്റായ പിഎസ്എല്‍വി സി 57 ആണ് പേടകത്തെ ഭൂഭ്രമണപഥത്തിലെത്തിച്ചത്. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. സൗര വികിരണങ്ങള്‍ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളും പഠിക്കും.

India Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: