scorecardresearch

ഗൂഗിൾ പേ ഉപയോഗിച്ച് ഫോൺ റീചാർജ് ചെയ്യാറുണ്ടോ? എങ്കിൽ ഇനി അധികപണം നൽകേണ്ടി വരും

പേടിഎം, ഫോൺപേ തുടങ്ങിയ ആപ്പുകൾ നേരത്തെ തന്നെ ഇത്തരത്തിൽ പണം ഈടാക്കാൻ​ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ടെക്ക് ഭീമനായ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾപേയും ഫീസ് ഈടാക്കാൻ തുടങ്ങിയിരിക്കുകയാണ്

പേടിഎം, ഫോൺപേ തുടങ്ങിയ ആപ്പുകൾ നേരത്തെ തന്നെ ഇത്തരത്തിൽ പണം ഈടാക്കാൻ​ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ടെക്ക് ഭീമനായ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾപേയും ഫീസ് ഈടാക്കാൻ തുടങ്ങിയിരിക്കുകയാണ്

author-image
Tech Desk
New Update
google pay

പേടിഎം, ഫോൺപേ-നേരത്തെ തന്നെ പണം ഈടാക്കാൻ​ തുടങ്ങിയിരുന്നു

ഇന്ത്യക്കാരെ ഡിജിറ്റൽ പേയ്‌മെന്റിലേക്ക് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച പ്രധാന പേയ്‌മെന്റ് ആപ്പാണ് ഗൂഗിൾ പേ. മൊബൈൽ റീച്ചാർജ് ചെയ്യുന്നതു മുതൽ​ മിഠായി മേടിക്കാൻ പോലും പലരും ഇത്തരം യുപിഐ ആപ്പുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. സൗജന്യമായി ആരംഭിച്ച ഇത്തരം സേവനങ്ങൾ എല്ലാം തന്നെ പതിയെ സേവനങ്ങൾക്ക് ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ട്.

Advertisment

പേടിഎം, ഫോൺപേ തുടങ്ങിയ ആപ്പുകൾ നേരത്തെ തന്നെ ഇത്തരത്തിൽ പണം ഈടാക്കാൻ​ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ടെക്ക് ഭീമനായ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ജിപേയും ഫീസ് ഈടാക്കാൻ പദ്ധതിയിടുന്നു. പ്ലാറ്റ്‌ഫോമിൽ മൊബൈൽ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്നതിനാണ് 3 രൂപ വരെ കൺവീനിയൻസ് ഫീസ് ഈടാക്കാൻ കമ്പനി പദ്ധതിയിടുന്നത്. ഇത്രയും കാലം, മൊബൈൽ റീചാർജ് പേയ്‌മെന്റുകൾ നടത്തുമ്പോൾ അധിക നിരക്ക് ഈടാക്കാത്തതിനാൽ തന്നെ പലരും ഗൂഗിൾ പേ കൂടുതലായി തിരഞ്ഞെടുത്തിരുന്നു.

ടിപ്സ്റ്റർ മുകുൾ ശർമ്മ, എന്ന എക്സ് പേജിലും പുതിയ മാറ്റങ്ങളുടെ സ്ക്രീൻ ഷോട്ടുകളും വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്. 1-100 രൂപ വരെയുള്ള റീചാർജുകൾ അധിക തുക ഈടാക്കാതെയും, 101-200 രൂപ വരെയുള്ള റീചാർജുകൾക്ക് 1 രൂപയും, 201-300 രൂപ വരെയുള്ള റീചാർജുകൾക്ക് 2 രൂപയും, 300 രൂപയ്ക് മുകളിലൂള്ള റീചാർജുകൾക്ക് 3 രൂപയും കമ്പനി ഈടാക്കുമെന്നാണ് പോസ്റ്റിൽ പറയുന്നത്. 

Advertisment

വൈദ്യുതി ബിൽ പേയ്‌മെന്റുകളും ഫാസ്റ്റ്ടാഗ് റീചാർജുകളും പോലുള്ള മറ്റ് ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കാത്തതിനാൽ, പുതിയ കൺവീനിയൻസ് ഫീസ് മൊബൈൽ റീചാർജുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഗൂഗിൾ ഔദ്യോഗികമായി പുതിയ കൺവീനിയൻസ് ഫീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഗൂഗിൾ പേയ്‌ക്കുള്ള സേവന നിബന്ധനകൾ നവംബർ 10ന് അപ്‌ഡേറ്റ് ചെയ്‌തിരുന്നു, ഇത് 'ഗൂഗിൾ ഫീസ്' എന്ന പുതിയ പദം അവതരിപ്പിച്ചിരുന്നു, ഇത് കമ്പനി മൊബൈൽ റീചാർജിനായി അധിക നിരക്ക് ഈടാക്കാൻ തുടങ്ങുമെന്നാണ് സൂചിപ്പിക്കുന്നത്. 

ആദ്യ ഘട്ടത്തിൽ സേവനം സൗജന്യമായി തന്നശേഷം പിന്നീട് പണമീടാക്കുന്നത്, വൻകിട കോർപ്പറേറ്റുകളുടെ കച്ചവട തന്ത്രമാണ്. സേവന ദാതാക്കളുടെ സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ നേരിട്ട് റീചാർജു ചെയ്താൽ ഈ അധിക ഫീസ് ഒഴിവാക്കാം.

Check out More Technology News Here 

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: