/indian-express-malayalam/media/media_files/uploads/2023/08/chandrayan-3-4.jpg)
ചന്ദ്രയാന്‍-3: സള്‍ഫര്‍ സാന്നിധ്യത്തിന് സ്ഥിരീകരണം, ചമ്ര്ാനപരിതലത്തില്‍ വട്ടംചുറ്റി പ്രഗ്യാന്‍, വീഡിയോ| (ISRO via X.com)
ന്യൂഡടല്‍ഹി:ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആര്‍ഒ) ചന്ദ്രയാന്‍ -3 ദൗത്യത്തില്‍ പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഗര്‍ത്തം ഒഴിവാക്കാന്‍ റോവര്‍ തിരിയുന്നതിന്റെ ദൃശ്യങ്ങളും ഇസ്റോ പുറത്തുവിട്ടു. വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ വിഡിയോയാണ് പുറത്തുവിട്ടത്. സുരക്ഷിതമായ വഴി തേടി റോവര്‍ കറങ്ങുന്നത് ലാന്‍ഡറിന്റെ ക്യാമറയില്‍ പതിഞ്ഞ വീഡിയോയില്‍ കാണാം.
ചാന്ദ്രയാൻ 3 ദൗത്യം വീണ്ടും ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രഗ്യാൻ റോവറിലുള്ള ആൽഫ പാർട്ടിക്കിൾ എക്സറേ സ്‌പെട്രോമീറ്റർ (എപിഎക്സ്എസ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫറിന്റെ സാന്നിധ്യം ഉറപ്പാക്കിയത്.
ഓഗസ്റ്റ് 23-ന് ചാന്ദ്രയാന്‍-3 ദൗത്യം ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതു മുതല്‍, ലാന്‍ഡറും റോവറും കഠിനാധ്വാനത്തിലാണ്, നിരവധി ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തി, ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തിന്റെ താപനില പ്രൊഫൈലിന്റെ ഡാറ്റ പുറത്തുവിട്ടു, കൂടാതെ ചന്ദ്രയാന്‍ -3 ചന്ദ്രനില്‍ നിരവധി മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായും പറഞ്ഞു. ഏറ്റവും ശ്രദ്ധേയമായി, സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിഗ്‌നലുകള്‍ അത് ചന്ദ്രനില്‍ നേരിട്ടുള്ള ആദ്യ തെളിവുകള്‍ അവതരിപ്പിച്ചു.
Chandrayaan-3 Mission:
— ISRO (@isro) August 31, 2023
The rover was rotated in search of a safe route. The rotation was captured by a Lander Imager Camera.
It feels as though a child is playfully frolicking in the yards of Chandamama, while the mother watches affectionately.
Isn't it?🙂 pic.twitter.com/w5FwFZzDMp
റോവറിലെ ലിബ്‌സ് (ലേസര്‍-ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ്) ഉപകരണം പാറകളില്‍ നിന്നും മണ്ണില്‍ നിന്നും പ്ലാസ്മ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഉയര്‍ന്ന ഊര്‍ജ്ജമുള്ള പള്‍സര്‍ ഉപയോഗിക്കുന്നു. ഈ അവസ്ഥയില്‍, മൂലകങ്ങള്‍ തരംഗദൈര്‍ഘ്യത്തില്‍ വികിരണം പുറപ്പെടുവിക്കുന്നു, അവ തിരിച്ചറിയാന്‍ ഉപയോഗിക്കാമെന്ന് ഐഎസ്ആര്‍ഒ പറയുന്നു.
ഐഎസ്ആര്‍ഒയില്‍ നിന്നുള്ള ഏറ്റവും പുതിയ വീഡിയോയില്‍ കാണുന്നത് പോലെ, റോവറിന് ഇത് എല്ലായ്‌പ്പോഴും സുഗമമായ യാത്രയല്ല. തിങ്കളാഴ്ച, പ്രഗ്യാന്‍ അതിന്റെ പാതയ്ക്ക് മുന്നില്‍ ഒരു വലിയ ഗര്‍ത്തം കണ്ടെത്തിയതായി ഏജന്‍സി അറിയിച്ചു, അതിനര്‍ത്ഥം അത് സ്വയം വഴിതിരിച്ചുവിടേണ്ടി വന്നു എന്നാണ്. റോവറും ലാന്‍ഡറും ഒരു ചാന്ദ്ര ദിനത്തില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്
ഒരു ചാന്ദ്ര ദിനം ഭൂമിയിലെ ഏകദേശം 14 ദിവസങ്ങള്‍ക്ക് തുല്യമാണ്. ദൗത്യം ഇറങ്ങിയ ആഗസ്റ്റ് 23 ന് ചന്ദ്രനില്‍ പകല്‍ സമയം ആരംഭിച്ചു. ചാന്ദ്ര ദിനത്തില്‍, സൂര്യപ്രകാശം തുടര്‍ച്ചയായി ലഭ്യമാകും. ദൗത്യത്തിന്റെ ഉപകരണങ്ങള്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, അവയ്ക്ക് ഒരു ചാന്ദ്ര ദിനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. കൂടാതെ, രാത്രിയില്‍ ചന്ദ്രനില്‍ തണുപ്പാണ്, താപനില മൈനസ് 100 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുന്നു. അത്തരം താഴ്ന്ന ഊഷ്മാവില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടില്ലാത്ത ഇലക്ട്രോണിക്‌സ് 'ചാന്ദ്ര രാത്രിയില്‍' പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിയേക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.