/indian-express-malayalam/media/media_files/uploads/2017/08/yuvraj-m3-20170814-183901.jpg)
ശ്രീലങ്കയ്ക്ക് എതിരായ ഏകദിന-ട്വന്റി-20 പരമ്പരകളിൽ നിന്ന് യുവരാജ് സിങ്ങിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് രംഗത്ത്. യുവരാജ് സിങ്ങിന് വിശ്രമം അനുവദിച്ചതാണെന്നും ആരുടേയും മുന്നിൽ വാതിലുകൾ കൊട്ടി അടച്ചിട്ടില്ലെന്നും ചീഫ് സെലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
ക്രിക്കറ്റ് കളിക്കാൻ എല്ലാവർക്കും അവകാശമുണ്ട് , ദേശീയ ടീമിൽ കളിക്കണമെന്ന ആഗ്രഹത്തോടെയാണ് എല്ലാവരും കളിക്കുന്നത്. മികച്ച താരങ്ങളെത്തന്നെയാണ് തിരഞ്ഞെടുക്കാറ്. നിലവിൽ കളിക്കുന്ന എല്ലാ താരങ്ങളുടെയും പ്രകടനം വിലയിരുത്തിയാണ് ടീമിനെ സെലക്ട് ചെയ്യുന്നതെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞത്.
സെലക്ഷനിൽ താരങ്ങളുടെ പ്രായം പരിഗണിച്ചിട്ടില്ലെന്നും പ്രായത്തെ തോൽപ്പിച്ച താരങ്ങളിൽ ഒരാളാണ് യുവരാജ് സിങ്ങ് എന്നും അദ്ദേഹം പറഞ്ഞു. 30 വയസ്സ് പിന്നിട്ടതിന് ശേഷം നിരവധി ട്രോഫികളാണ് യുവരാജ് നേടിയിട്ടുള്ളതെന്നും 36 ആം വയസ്സിലും മികച്ച പ്രകടനമാണ് യുവി പുറത്തെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.
വിന്‍ഡീസ് പരമ്പരയിലെ ടീമില്‍ നിന്ന് ഏഴ് മാറ്റങ്ങളുമായാണ് ടീം പ്രഖ്യാപനം. മനീഷ് പാണ്ഡെ, ശര്‍ദ്ദുല്‍ താക്കൂര്‍, യൂസ്‌വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍ രാഹുല്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. അതേസമയം ഋഷബ് പന്തിന് അവസരം നല്‍കിയില്ല. എം.എസ് ധോണി, ധവാന്‍, രോഹിത് ശര്‍മ്മ, രഹാനെ എന്നിവര്‍ ടീമിലുണ്ട്.
അഞ്ച് ഏകദിനങ്ങളും ഒരു ടി20യും അടങ്ങുന്ന പരമ്പര ഈ മാസം 20ന് തുടങ്ങും. ചാമ്പ്യന്‍സ് ട്രോഫിയിലും പിന്നാലെ വന്ന വിന്‍ഡീസ് പര്യടനത്തിലും യുവരാജിന് തിളങ്ങാനായിരുന്നില്ല. അദ്ദേഹത്തെ പുറത്തിരുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 162 റണ്‍സ് മാത്രമാണ് യുവിക്ക് നേടാനായത്. വിരാട് കോഹ് ലിക്ക് വിശ്രമം നല്‍കി രോഹിത് ശര്‍മ്മയെ നായകനാക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോഹ് ലിയെ തന്നെ ക്യാപ്റ്റനാക്കി ടീം പ്രഖ്യാപിക്കുകയായിരുന്നു.
ടീം: വിരാട് കോഹ്ലി(നായകന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, അജിങ്ക്യ രഹാന, എം.എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദ്ദിക്ക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ഭുംറ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.