/indian-express-malayalam/media/media_files/2025/04/29/9EkAKUyX4Ulbwl5ecW6L.jpg)
Vaibhav Suryavanshi Photograph: (IPL, Instagram)
Vaibhav Suryavanshi IPL: ഗുജറാത്ത് ടൈറ്റൻസിന് എതിരെ 35 പന്തിൽ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും പിന്നാലെ മുംബൈക്കെതിരെ വൈഭവ് സൂര്യവൻഷി രണ്ട് പന്തിൽ ഡക്കായിരുന്നു. എങ്കിലും വൈഭവിന്റെ വരും മത്സരങ്ങളിലേക്ക് വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം നോക്കുന്നത്. എന്നാൽ വൈഭവിന്റെ കാര്യത്തിൽ മുന്നറിയിപ്പുമായി എത്തുകയാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ.
ആകാശത്തോളം വൈഭവിനെ പ്രശംസിക്കേണ്ടതില്ല എന്നാണ് സുനിൽ ഗാവസ്കർ പറയുന്നത്. അതിന്റെ കാരണവും സുനിൽ ഗാവസ്കർ വ്യക്തമാക്കുന്നു. "ഐപിഎൽ താര ലേലത്തിലേക്ക് വൈഭവിന്റെ പേര് എത്തുമ്പോൾ തന്നെ വൈഭവ് യൂത്ത് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി. അതും ദുർബലമായ ടീമിനെതിരെയല്ല. അതിൽ നിന്ന് തന്നെ വൈഭവിന്റെ കഴിവ് വ്യക്തമാണ്. അവിടെ നിന്ന് കൂടുതൽ മെച്ചപ്പെടുകയാണ് വൈഭവ് ചെയ്തിരിക്കുന്നത്," സുനിൽ ഗാവസ്കർ പറഞ്ഞു.
"വൈഭവ് അവന്റെ പ്രകടനം ഇനിയും മെച്ചപ്പെടുത്തും. രാഹുൽ ദ്രാവിഡിന്റെ സാന്നിധ്യത്തിലൂടെ എങ്ങനെയാണ് ഇന്നിങ്സ് പടുത്തുയർത്തേണ്ടത് എന്നതിൽ വൈഭവിന് വ്യക്തത വരും. എന്നാൽ ആകാശത്തോളം വൈഭവിനെ പ്രശംസിക്കേണ്ടതില്ല എന്നാണ് എന്റെ തോന്നൽ,"
ബുദ്ധിയുള്ള ബോളർമാർ വൈഭവിന്റെ മനസ് വായിക്കും
"നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തിയ വൈഭവിൽ നിന്ന് അവൻ ഇനിയും മെച്ചപ്പെട്ടുകൊണ്ടിരിക്കും എന്ന ഫീൽ നമുക്ക് ലഭിച്ചികഴിഞ്ഞു. എന്നാൽ എല്ലായ്പ്പോഴും ആ പ്രതീക്ഷയ്ക്കൊത്ത് വൈഭവിന് ഉയരാനാവില്ല. പരിചയസമ്പന്നരായ ബോളർമാർ ചിന്തിക്കും വൈഭവ് ആദ്യ പന്ത് സിക്സ് പറത്താനാണ് ശ്രമിക്കുന്നത് എന്ന്. ഷോർട്ട് ബോൾ എറിഞ്ഞ് അവർ ചിലപ്പോൾ വൈഭവിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്യും. പിന്നെ വൈഭവ് അമിതമായി ചിന്തിക്കാൻ ആരംഭിക്കും," ഗാവസ്കർ ചൂണ്ടിക്കാണിക്കുന്നു.
ട്വന്റി20 മത്സരത്തിൽ 50 അല്ലെങ്കിൽ 60 സ്കോർ കണ്ടെത്തിയാൽ അത് മികച്ച പ്രകടനമായി കണക്കാക്കാം. അങ്ങനെ വരുമ്പോൾ ഈ പ്രായത്തിൽ സെഞ്ചുറി നേടി എന്നത് ഏറെ അതിശയിപ്പിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ഒരു ക്വാളിറ്റി ബോളിങ് യൂണിറ്റിന് എതിരെ, ലോകത്തിലെ ഏറ്റവും മികച്ച ബോളർമാർക്കെതിരെയാണ് വൈഭവ് കളിക്കുന്നത് എന്നും ഗാവസ്കർ ഓർമിപ്പിക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us